പെരുവയലിൽ ആളുമാറി വോട്ട്; നാല് തിരഞ്ഞെടുപ്പ് ഉദ്യോഗസ്‌ഥർക്ക് സസ്‌പെൻഷൻ

തിരിച്ചറിയൽ കാർഡ് പരിശോധിക്കുന്നതിൽ വീഴ്‌ച ഉണ്ടായെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.

By Trainee Reporter, Malabar News
loksabha election
Rep. Image
Ajwa Travels

കോഴിക്കോട്: ജില്ലയിലെ പെരുവയലിൽ ആളുമാറി വോട്ട് ചെയ്‌തെന്ന പരാതിയുമായി ബന്ധപ്പെട്ട് നാല് തിരഞ്ഞെടുപ്പ് ഉദ്യോഗസ്‌ഥരെ ജില്ലാ കളക്‌ടർ സസ്‌പെൻഡ് ചെയ്‌തു. രണ്ട് പോളിങ് ഓഫീസർമാർ, മൈക്രോ ഒബ്‌സർവർ, ബിഎൽഒ എന്നിവർക്കാണ് സസ്‌പെൻഷൻ. തിരിച്ചറിയൽ കാർഡ് പരിശോധിക്കുന്നതിൽ വീഴ്‌ച ഉണ്ടായെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.

സംഭവത്തിൽ കേസ് രജിസ്‌റ്റർ ചെയ്‌ത്‌ അന്വേഷണം നടത്താൻ പോലീസ് കമ്മീഷണർക്ക് കളക്‌ടർ നിർദ്ദേശം നൽകി. കോഴിക്കോട് പെരുവയൽ 84ആം നമ്പർ ബൂത്തിലാണ് ആളുമാറി വോട്ട് ചെയ്യിപ്പിച്ച സംഭവമുണ്ടായത്. 91-കാരി പായംപുറത്ത് ജാനകിയമ്മയുടെ വോട്ടാണ് 80- കാരിയായ കൊടശ്ശേരി ജാനകിയമ്മ എന്നയാളുടെ പേരിൽ വീട്ടിലെത്തി മാറ്റി ചെയ്യിപ്പിച്ചത്.

എൽഡിഎഫ് ഏജന്റ് എതിർത്തിട്ടും ഉദ്യോഗസ്‌ഥർ വോട്ട് ചെയ്യാൻ അനുവദിച്ചു. പിന്നാലെ കള്ളവോട്ടാണ് നടന്നതെന്നും ബിഎൽഒക്കെതിരെ നടപടി വേണമെന്നും ആവശ്യപ്പെട്ട് എൽഡിഎഫ് കളക്‌ടർക്ക് പരാതി നൽകുകയായിരുന്നു. പിന്നാലെയാണ് നടപടി.

Most Read| സുഗന്ധഗിരി മരംമുറി; 18 ഉദ്യോഗസ്‌ഥർ കൃത്യവിലോപം നടത്തി- റിപ്പോർട് പുറത്ത്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE