കോഴിക്കോട്: ജില്ലയിലെ പെരുവയലിൽ ആളുമാറി വോട്ട് ചെയ്‌തെന്ന പരാതിയുമായി ബന്ധപ്പെട്ട് നാല് തിരഞ്ഞെടുപ്പ് ഉദ്യോഗസ്‌ഥരെ ജില്ലാ കളക്‌ടർ സസ്‌പെൻഡ് ചെയ്‌തു. രണ്ട് പോളിങ് ഓഫീസർമാർ, മൈക്രോ ഒബ്‌സർവർ, ബിഎൽഒ എന്നിവർക്കാണ് സസ്‌പെൻഷൻ. തിരിച്ചറിയൽ കാർഡ് പരിശോധിക്കുന്നതിൽ വീഴ്‌ച ഉണ്ടായെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.
സംഭവത്തിൽ കേസ് രജിസ്‌റ്റർ ചെയ്‌ത് അന്വേഷണം നടത്താൻ പോലീസ് കമ്മീഷണർക്ക് കളക്‌ടർ നിർദ്ദേശം നൽകി. കോഴിക്കോട് പെരുവയൽ 84ആം നമ്പർ ബൂത്തിലാണ് ആളുമാറി വോട്ട് ചെയ്യിപ്പിച്ച സംഭവമുണ്ടായത്. 91-കാരി പായംപുറത്ത് ജാനകിയമ്മയുടെ വോട്ടാണ് 80- കാരിയായ കൊടശ്ശേരി ജാനകിയമ്മ എന്നയാളുടെ പേരിൽ വീട്ടിലെത്തി മാറ്റി ചെയ്യിപ്പിച്ചത്.
എൽഡിഎഫ് ഏജന്റ് എതിർത്തിട്ടും ഉദ്യോഗസ്‌ഥർ വോട്ട് ചെയ്യാൻ അനുവദിച്ചു. പിന്നാലെ കള്ളവോട്ടാണ് നടന്നതെന്നും ബിഎൽഒക്കെതിരെ നടപടി വേണമെന്നും ആവശ്യപ്പെട്ട് എൽഡിഎഫ് കളക്‌ടർക്ക് പരാതി നൽകുകയായിരുന്നു. പിന്നാലെയാണ് നടപടി.
Most Read| സുഗന്ധഗിരി മരംമുറി; 18 ഉദ്യോഗസ്‌ഥർ കൃത്യവിലോപം നടത്തി- റിപ്പോർട് പുറത്ത്