ന്യൂഡെൽഹി:മുതിർന്ന കായിക മാദ്ധ്യമപ്രവർത്തകനും കമന്റേറ്ററുമായ കിഷോർ ഭിമാനി അന്തരിച്ചു. 81 വയസായിരുന്നു. കഴിഞ്ഞ മാസം കോവിഡ് സ്‌ഥിരീകരിച്ചതിനെ തുടർന്ന് ചികിൽസയിലായിരുന്നു അദ്ദേഹം. ഹൃദയാഘാതത്തിനെ തുടർന്ന് ഇന്ന് രാവിലെ 6.45 ഓടെ കൊൽക്കത്തയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.
ഇന്ത്യൻ ക്രിക്കറ്റിൽ ഏറ്റവും പരിചിതമായ ശബ്‌ദങ്ങളിൽ ഒന്നായിരുന്നു അദ്ദേഹത്തിന്റേത്. 1986 ൽ ചെന്നൈയിൽ വെച്ച് ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിൽ നടന്ന ചരിത്രപ്രധാനമായ മൽസരത്തിൽ ഭിമാനിയുടെ കമന്ററിയും ഏറെ പ്രശസ്‌തമായിരുന്നു. മാദ്ധ്യമ മേഖലയിലും കായികരംഗത്തും അദ്ദേഹം നൽകിയ സംഭാവനകൾക്ക് 2012 ൽ ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാർഡ് (ആജീവനാന്ത അംഗീകാരം) നൽകി എച്&ജെ മാദ്ധ്യമ ക്ളിനിക് ആദരിച്ചിരുന്നു.
RIP Kishore Bhimani..he was one of the good Old Fashioned Crkt writer who took Crkt writings like a player who takes to playing…Condolences to his Spouse Rita & Son Gautam.. GodBless All Always.. Fondly.
— Bishan Bedi (@BishanBedi) October 15, 2020
പ്രശസ്‌ത ക്രിക്കറ്റ് മാദ്ധ്യമ പ്രവർത്തകൻ ഹർഷ ബോഗ്‌ലേയും മുൻ ഇന്ത്യൻ ക്യാപ്റ്റൻ ബിഷൻ സിങ് ബേദിയും ഭിമാനിയുടെ വിയോഗത്തിൽ അനുശോചനം അറിയിച്ചു.