കോഴിക്കോട് : സംസ്‌ഥാനത്ത് ആദ്യമായി ഹോര്‍ട്ടികോര്‍പിന്റെ നേതൃത്വത്തില്‍ നാടന്‍ പഴം-പച്ചക്കറി വില്‍പ്പനക്കായി ‘പ്രീമിയം വെജ് ആന്‍ഡ് ഫ്രൂട്ട്‌സ്’ എന്ന സൂപ്പര്‍ മാര്‍ക്കറ്റ് തുടങ്ങുന്നു. അടുത്ത മാസത്തോടെ വേങ്ങേരി മാര്‍ക്കറ്റിലാണ് സൂപ്പർമാർക്കറ്റ് ആരംഭിക്കുന്നത്. നിലവില്‍ നാടൻ പച്ചക്കറികള്‍ക്കായി സൂപ്പര്‍മാര്‍ക്കറ്റില്‍ ഒരു പ്രത്യേക വിഭാഗമാണ് ഉള്ളത്. എന്നാല്‍ ഇത് മാറ്റി നാടൻ പച്ചക്കറികള്‍ക്കും, പഴങ്ങള്‍ക്കുമായി പ്രത്യേക സൗകര്യമാണ് പുതുതായി ഒരുക്കുന്നത്.
കോഴിക്കോട്, വയനാട്, പാലക്കാട്, തൃശൂര്‍, കണ്ണൂര്‍ എന്നീ ജില്ലകളിലെ കര്‍ഷകരില്‍ നിന്നും നേരിട്ട് ശേഖരിക്കുന്ന കാര്‍ഷിക ഉല്‍പ്പന്നങ്ങളായിരിക്കും ഇവിടെ വില്‍ക്കുന്നത്. വേങ്ങേരി മാര്‍ക്കറ്റില്‍ കര്‍ഷകര്‍ ലേലത്തിന് കൊണ്ടുവരുന്ന പച്ചക്കറികള്‍ക്കും, പഴങ്ങള്‍ക്കും പുറമേ മികച്ച ഇനം കാര്‍ഷിക വിളകള്‍ തോട്ടങ്ങളില്‍ നിന്നും നേരിട്ട് സംഭരിച്ച് ജനങ്ങളിലേക്കെത്തിക്കാനും നടപടികള്‍ സ്വീകരിക്കുന്നുണ്ട്.
ഹോര്‍ട്ടികോര്‍പിന്റെ നിലവിലെ ഓഫീസാണ് സൂപ്പര്‍മാര്‍ക്കറ്റായി മാറ്റുന്നത്. 3,20,000 രൂപയുടെ എസ്‌റ്റിമേറ്റാണ് സൂപ്പര്‍മാര്‍ക്കറ്റ് തുടങ്ങാനായി തയ്യാറാക്കിയിട്ടുള്ളത്. ഇവിടേക്ക് ഓര്‍ഗാനിക് കൃഷി നടത്തുന്ന ആളുകളില്‍ നിന്നും കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ വാങ്ങി അത് പൊതുജനങ്ങളിലേക്ക് എത്തിക്കുമ്പോള്‍ അത്തരം കര്‍ഷകര്‍ക്കും ഇത് കൂടുതല്‍ സഹായകമാകും.
Read also : ഭേദഗതി നിർദേശമില്ല; നയപ്രഖ്യാപന പ്രസംഗത്തിന്റെ കരടിന് ഗവര്‍ണറുടെ അംഗീകാരം