കോഴിക്കോട്: അശോകപുരത്ത് മൽസ്യ വിൽപന നടത്തുന്നതിനിടെ ഭാര്യയെ ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ ഭർത്താവ് അറസ്‌റ്റിൽ. ഭാര്യ ശ്യാമിലിയെ മർദ്ദിച്ച കേസിൽ ഭർത്താവ് കാട്ടുവയല്‍ കോളനിയിലെ നിധീഷാണ് അറസ്‌റ്റിലായത്.
വെള്ളിയാഴ്‌ചയാണ് കേസിനാസ്‌പദമായ സംഭവമുണ്ടായത്. കോഴിക്കോട് അശോകപുരത്ത് മൽസ്യ വിൽപന നടത്തുന്നതിനിടെ നിധീഷ് ഭാര്യയെ നടുറോഡിലിട്ട് ക്രൂരമായി മർദ്ദിക്കുകയായിരുന്നു. അശോകപുരം കോസ്‌റ്റ് ഗാര്‍ഡ് ക്വാര്‍ട്ടേഴ്‌സിന് മുന്‍വശത്താണ് ശ്യാമിലി മീന്‍വില്‍ക്കുന്നത്. ശ്യാമിലിയുടെ പരാതിയിൻമേലാണ് പോലീസ് നിധീഷിനെതിരെ നടപടിയെടുത്തത്.
നിധീഷിന്റെ ആക്രമണത്തിൽ ശ്യാമിലിയുടെ മുഖത്ത് പരിക്കേറ്റിരുന്നു. ഇയാൾ നിരന്തരം മർദ്ദിക്കുന്നതിനെ തുടര്‍ന്ന് മക്കളുമൊത്ത് സ്വന്തം വീട്ടിലാണ് ശ്യാമിലിയുടെ താമസം. കഴിഞ്ഞമാസം ഇയാള്‍ക്കെതിരേ നടക്കാവ് പോലീസില്‍ പരാതി നല്‍കിയെങ്കിലും നടപടിയൊന്നും സ്വീകരിച്ചില്ലെന്നും യുവതി ആരോപിക്കുന്നു.
Also Read: സ്‌ത്രീകൾ കരുത്തോടെ പോരാടണം; ആത്‍മഹത്യ ദൗർഭാഗ്യകരമെന്ന് ഗവർണർ