മലപ്പുറം: രാജ്യദ്രോഹകുറ്റം ചുമത്തി യുപി പോലീസ് അറസ്‌റ്റ് ചെയ്‌ത മാദ്ധ്യമ പ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പന്‍ മലപ്പുറം വേങ്ങരയിലെ വീട്ടിലെത്തി. രോഗിയായ അമ്മയെ സന്ദര്‍ശിക്കാന്‍ സുപ്രീംകോടതി ഇടക്കാല ജാമ്യം അനുവദിച്ചതോടെയാണ് കാപ്പൻ വീട്ടിലെത്തിയത്. കേരളാ പത്രപ്രവര്‍ത്തക യൂണിയന്റെ ഹരജി പരിഗണിച്ചാണ് കോടതി സിദ്ദീഖ് കാപ്പന് ജാമ്യം അനുവദിച്ചത്.
ഉത്തര്‍പ്രദേശ് പൊലീസിന്റെ കനത്ത സുരക്ഷയിലാണ് കാപ്പന്‍ മലപ്പുറത്തെ വീട്ടിലെത്തിയത്. മാദ്ധ്യമങ്ങളോട് പ്രതികരിക്കാനോ പൊതുജനങ്ങളെ കാണാനോ പാടില്ല. ബന്ധുക്കളെയും അമ്മയുടെ രോഗവുമായി ബന്ധപ്പെട്ട് ഡോക്‌ടര്‍മാരെയും മാത്രം കാണാം തുടങ്ങിയ ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്.
ഹരജിയില്‍ പറയുന്നത് പോലെയുള്ള ആരോഗ്യ പ്രശ്‌നം സിദ്ദീഖ് കാപ്പന്റെ അമ്മക്ക് ഇല്ലെന്നും ഒരു കാരണവശാലും ജാമ്യം അനുവദിക്കരുതെന്നും ആയിരുന്നു സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത അറിയിച്ചത്. അഞ്ച് ദിവസത്തേക്ക് സിദ്ദീഖ് കാപ്പന്‍ കേരളത്തിലേക്ക് പോയാൽ കേസിന് ഒന്നും സംഭവിക്കില്ലെന്നും മാനുഷിക പരിഗണന വെച്ച് ജാമ്യം നല്‍കുകയാണെന്നും കോടതി പ്രതികരിച്ചു.
Read also: രഞ്‌ജൻ ഗൊഗോയിക്ക് എതിരായ ലൈംഗിക ആരോപണം; നടപടി അവസാനിപ്പിച്ച് സുപ്രീം കോടതി