തിരുവനന്തപുരം: ഇന്ധന നികുതി കുറയ്‌ക്കാത്ത സംസ്‌ഥാന സര്‍ക്കാരിനെ പ്രക്ഷോഭങ്ങള്‍ കൊണ്ട് മുട്ടുകുത്തിക്കുമെന്ന് കെപിസിസി പ്രസിഡണ്ട് കെ സുധാകരന്‍ എംപി. നികുതി കുറയ്‌ക്കുന്നത് വരെ പിണറായി സര്‍ക്കാരിന് ഉറക്കമില്ലാത്ത രാവുകളാണ് വരാന്‍ പോകുന്നതെന്നും അദ്ദേഹം പറഞ്ഞു.
18,355 കോടി രൂപയാണ് ഇന്ധന നികുതിയിനത്തില്‍ സര്‍ക്കാരിന് ലഭിച്ചത്. മോദി സര്‍ക്കാര്‍ ഇന്ധന വിലയും നികുതിയും കൂട്ടിയപ്പോള്‍ അതിനോടൊപ്പം സംസ്‌ഥാന നികുതി കൂട്ടിയും കേന്ദ്രത്തിന്റെ കൊള്ളമുതലില്‍ പങ്കുപറ്റി. അധികാരം ഇവരെ മത്തു പിടിപ്പിച്ചിരിക്കുന്നുവെന്നും സുധാകരന്‍ കുറ്റപ്പെടുത്തി.
ഹെലിക്കോപ്റ്റര്‍ വാങ്ങാനും കൊലയാളികള്‍ക്ക് വേണ്ടിയും പാര്‍ട്ടിക്കാര്‍ക്ക് വേണ്ടിയും ഖജനാവില്‍ നിന്ന് കോടാനുകോടി ചിലവഴിക്കുമ്പോഴാണ് ജനങ്ങളെ പുറംകാല്‍ കൊണ്ടു തൊഴിക്കുന്ന സമീപനം സർക്കാർ സ്വീകരിച്ചിരിക്കുന്നത്. ജനങ്ങള്‍ ഇവരെ പുറംകാല്‍ കൊണ്ട് തോണ്ടിയെറിയുന്നത് സമീപ ഭാവിയില്‍ കേരളം കാണുമെന്നും സുധാകരന്‍ പറഞ്ഞു.
Read Also: ‘ബേബി ഡാം ബലപ്പെടുത്തിയ ശേഷം മുല്ലപ്പെരിയാറിലെ ജലനിരപ്പ് 152 അടിയാക്കും’; തമിഴ്‌നാട് മന്ത്രി