ഗോവയിൽ 146 കോടിയുടെ നാശം വിതച്ച് ടൗട്ടെ ചുഴലിക്കാറ്റ്

By Team Member, Malabar News
Representational image
Ajwa Travels

ന്യൂഡെൽഹി : ടൗട്ടെ ചുഴലിക്കാറ്റ് തീരം തൊട്ടതിന് പിന്നാലെ സംസ്‌ഥാനത്ത് 146 കോടി രൂപയുടെ നഷ്‌ടം ഉണ്ടായതായി ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത്. ചുഴലിക്കാറ്റ് സംസ്‌ഥാനത്ത് നിരവധി നാശനഷ്‌ടങ്ങൾ ഉണ്ടാക്കിയതായി അദ്ദേഹം പറഞ്ഞു. നിരവധി ആളുകൾക്ക് വീട് നഷ്‌ടമാകുകയും, ആയിരക്കണക്കിന് വൃക്ഷങ്ങൾ കടപുഴകി വീഴുകയും ചെയ്‌തു. മിക്ക സ്‌ഥലങ്ങളിലും വൈദ്യുതി നഷ്‌ടപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം വ്യക്‌തമാക്കി.

ചുഴലിക്കാറ്റിനെ തുടർന്ന് സംസ്‌ഥാനത്ത് രണ്ട് പേർക്കാണ് ജീവൻ നഷ്‌ടമായത്‌. കൂടാതെ സംസ്‌ഥാനത്ത് ഉണ്ടായ എല്ലാ നഷ്‌ടങ്ങളും കണക്കാക്കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു. ചുഴലിക്കാറ്റ് ഉണ്ടായതിനെ തുടർന്ന് മൂന്ന് ദിവസമാണ് മൽസ്യ തൊഴിലാളികൾക്ക് കടലിൽ പോകുന്നതിന് വിലക്ക് ഏർപ്പെടുത്തിയത്. ഇതും നഷ്‌ടങ്ങളുടെ കണക്കിൽ ഉൾപ്പെടുത്തിയതായി അദ്ദേഹം വ്യക്‌തമാക്കി.

ടൗട്ടെ സംസ്‌ഥാനത്ത് സൃഷ്‌ടിച്ച പ്രതിസന്ധി മറികടക്കുന്നതിനായി ദുരന്തനിവാരണ സേന ഇപ്പോഴും പ്രവർത്തനം നടത്തുകയാണ്. മണിക്കൂറിൽ 200 കിലോമീറ്റർ വേഗതയിലുള്ള ചുഴലിക്കാറ്റായാണ് ടൗട്ടെ തീരം തൊട്ടത്.

Read also : ലീഗ് കോൺഗ്രസിന്റെ തീരുമാനങ്ങൾക്കൊപ്പം; എല്ലാ പിന്തുണയും നൽകുമെന്ന് കുഞ്ഞാലിക്കുട്ടി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE