ഗോൾവാൾക്കർ വിവാദം; മുസ്‌ലിം വർഗീയത ഇളക്കിവിടാൻ ശ്രമമെന്ന് കെ സുരേന്ദ്രൻ

By Desk Reporter, Malabar News
Malabar-News_K-Surendran
Ajwa Travels

തിരുവനന്തപുരം: രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജിയുടെ രണ്ടാമത്തെ ക്യാമ്പസിന് ആർഎസ്എസ് മേധാവിയായിരുന്ന എംഎസ് ഗോൾവാൾക്കറുടെ പേരിട്ടതിന് പിന്നാലെ ഉയർന്ന വിവാദത്തിൽ പ്രതികരണവുമായി ബിജെപി സംസ്‌ഥാന പ്രസിഡണ്ട് കെ സുരേന്ദ്രൻ. സിപിഎമ്മിന്റെയും കോൺഗ്രസിന്റെയും പ്രതിഷേധം ജമാഅത്തെ ഇസ്‍ലാമിയെ പോലുള്ള വർഗീയ സംഘടനകളെ തൃപ്‌തിപെടുത്താനാണെന്നും വർഗീയത ഇളക്കിവിടാനാണ് ശ്രമമെന്നും സുരേന്ദ്രന്‍ ആരോപിച്ചു.

തിരഞ്ഞെടുപ്പിൽ മറ്റു വിഷയങ്ങൾ ഇല്ലാതായപ്പോൾ മുസ്‍ലിം വർഗീയത ഇളക്കിവിടാൻ ശ്രമിക്കുകയാണ്. കേരളത്തിൽ ഇത് വിലപ്പോകില്ല. ഇതിനെതിരെ പ്രതിഷേധമുണ്ടാകുമെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു.

രാജീവ് ഗാന്ധി സെന്റർ ഫോര്‍ ബയോടെക്നോളജി തിരുവനന്തപുരത്ത് ആരംഭിക്കുന്ന രണ്ടാമത്തെ ക്യാമ്പസിനാണ് ഗോള്‍വാള്‍ക്കറുടെ പേരിട്ടത്. കഴിഞ്ഞ ദിവസം നടന്ന വീഡിയോ കോൺഫറൻസിൽ കേന്ദ്ര ശാസ്‌ത്ര സാങ്കേതിക വകുപ്പ് മന്ത്രി ഹർഷവർധൻ ആണ് പേര് പ്രഖ്യാപിച്ചത്.

ശ്രീ ഗുരുജി മാധവ സദാശിവ ഗോള്‍വാള്‍ക്കര്‍ നാഷണല്‍ സെന്റർ ഫോര്‍ കോംപ്ളക്‌സ് ഡിസീസ് ഇന്‍ ക്യാന്‍സര്‍ ആന്‍ഡ് വൈറല്‍ ഇന്‍ഫെക്ഷന്‍ എന്നാകും സ്‌ഥാപനത്തിന്റെ പേര്. സംസ്‌ഥാനത്തെ മുൻനിര ഗവേഷണ സ്‌ഥാപനത്തിന് ഗോൾവാൾക്കറുടെ പേരിടുന്നതിൽ വ്യാപക പ്രതിഷേധം ഉയരുന്നുണ്ട്.

ഗോള്‍വാള്‍ക്കറുടെ പേരു നൽകാനുള്ള തീരുമാനം ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്രത്തിന് കത്ത് നല്‍കി. സ്‌ഥാപനത്തിന് വിഖ്യാത ഇന്ത്യന്‍ ശാസ്‌ത്രജ്‌ഞന്റെ പേര് നല്‍കണമെന്നും അദ്ദേഹം കേന്ദ്രമന്ത്രി ഹര്‍ഷവർധന് അയച്ച കത്തില്‍ ആവശ്യപ്പെട്ടു.

Also Read:  ഊരാളുങ്കൽ സൊസൈറ്റിക്ക് എതിരെ എൻഫോഴ്‌സ്‌മെന്റ് അന്വേഷണം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE