ന്യൂഡെല്‍ഹി: രാജ്യത്തെ മുഴുവന്‍ ജനങ്ങള്‍ക്കും കോവിഡ് വാക്‌സിൻ ലഭ്യമാക്കുമെന്ന് സര്‍ക്കാര്‍ ഇതുവരെ പറഞ്ഞിട്ടില്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയ സെക്രട്ടറി രാജേഷ് ഭൂഷണ്‍. വാര്‍ത്താ സമ്മേളനത്തിനിടെ രാജ്യത്തെ എല്ലാവര്‍ക്കും വാക്‌സിൻ ലഭ്യമാക്കാന്‍ എത്ര സമയമെടുക്കുമെന്ന് മാദ്ധ്യമ പ്രവര്‍ത്തകര്‍ ചോദിച്ചപ്പോഴാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
കോവിഡ് വ്യാപനത്തിന്റെ ചങ്ങല മുറിക്കുക എന്നതാണ് നമ്മുടെ ലക്ഷ്യം. ഒരുകൂട്ടം ആളുകള്‍ക്ക് വാക്‌സിൻ നല്‍കി വൈറസ് വ്യാപനത്തിന്റെ ചങ്ങല മുറിക്കാന്‍ കഴിഞ്ഞാല്‍ രാജ്യത്തെ മുഴുവന്‍ ജനങ്ങള്‍ക്കും വാക്‌സിൻ നല്‍കേണ്ട സാഹചര്യം ഉണ്ടാകില്ലെന്ന് രാജേഷ് ഭൂഷണിനൊപ്പം വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്ത ഐസിഎംആര്‍ ഡയറക്‌ടർ ജനറല്‍ ഡോ. ബല്‍റാം ഭാര്‍ഗവ ചൂണ്ടിക്കാട്ടി. വാക്‌സിനേഷന്‍ പ്രവര്‍ത്തനങ്ങള്‍ വാക്‌സിന്റെ കാര്യക്ഷമതയെ ആശ്രയിച്ചിരിക്കുമെന്നും ഡോ. ബല്‍റാം ഭാര്‍ഗവ പറഞ്ഞു.
കോവിഡ് വാക്‌സിൻ പരീക്ഷണങ്ങള്‍ ഡേറ്റ സേഫ്റ്റി മോണിറ്ററിങ് ബോര്‍ഡ് പ്രതിദിനം നിരീക്ഷിക്കുന്നുണ്ടെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയ സെക്രട്ടറി പറഞ്ഞു. പരീക്ഷണത്തിനിടെ റിപ്പോര്‍ട്ടു ചെയ്യപ്പെടുന്ന പ്രതികൂല സംഭവങ്ങള്‍ സസൂക്ഷ്‌മം നിരീക്ഷിക്കുന്നുണ്ട്. പ്രതികൂല സംഭവങ്ങള്‍ വാക്‌സിൻ ലഭ്യമാകുന്ന സമയത്തെ ബാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. വാക്‌സിൻ പരീക്ഷണത്തിനിടെ സെറം ഇന്‍സ്‌റ്റിറ്റ്യൂട്ടിലുണ്ടായ പ്രതികൂല സംഭവത്തെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായാണ് അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ ഇത് വ്യക്‌തമാക്കിയത്.
Read Also: ദില്ലി ചലോ; ചർച്ചയിൽ കേന്ദ്ര നിർദേശങ്ങൾ തള്ളി കർഷക സംഘടനകൾ