പാലക്കാട്: ജില്ലയിൽ വരും ദിവസങ്ങളിൽ അതിതീവ്ര മഴയ്‌ക്കും മണ്ണിടിച്ചിലിനും ഉരുൾപൊട്ടലിനും സാധ്യത ഉണ്ടെന്ന് കാലാവസ്‌ഥാ നിരീക്ഷണ കേന്ദത്തിന്റെ മുന്നറിയിപ്പ്. മുന്നറിയിപ്പിനെ തുടർന്ന് ഒക്‌ടോബർ 24 വരെ അട്ടപ്പാടി ചുരം, നെല്ലിയാമ്പതി, പറമ്പിക്കുളം എന്നിവിടങ്ങളിലേക്ക് രാത്രിയാത്ര നിരോധിച്ചതായി ജില്ലാ ഭരണകൂടം അറിയിച്ചു.
രാത്രി എട്ട് മണി മുതൽ രാവിലെ ആറ് വരെയാണ് നിരോധനം ഏർപ്പെടുത്തിയതെന്ന് ജില്ലാ കളക്‌ടർ അറിയിച്ചു. അതേസമയം, ജില്ലയിൽ നിലവിൽ മഴയൊഴിഞ്ഞ സാഹചര്യമാണുള്ളത്. ഇതേ തുടർന്ന് ഇന്ന് ജില്ലയിൽ മഞ്ഞ അലർട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട പ്രദേശങ്ങളിൽ തിങ്കളാഴ്‌ച വരെ ശക്‌തമായ മഴയാണ് കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം പ്രവചിക്കുന്നത്.
ഉരുൾപൊട്ടലും മറ്റ് പ്രകൃതിദുരന്തങ്ങളും ഉണ്ടാവാൻ സാധ്യതയുള്ള പ്രദേശങ്ങളിൽ നിന്നായി 137 കുടുംബങ്ങളെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റിയിട്ടുണ്ട്. പത്ത് ക്യാമ്പുകളിലായി നിലവിൽ 403 പേരാണുള്ളത്. അതേസമയം, നീരൊഴുക്ക് ക്രമീകരിക്കുന്നതിന് അണക്കെട്ടുകളിലെ ഷട്ടറുകളും തുറന്നിട്ടുണ്ട്.
Most Read: അമിത് ഷായുടെ സന്ദർശനം നാളെ; ജമ്മുവിൽ കനത്ത സുരക്ഷ