തലശേരി: പൈതൃക ടൂറിസം പദ്ധതിയുടെ ഭാഗമായി അണ്ടലൂർ ക്ഷേത്രത്തിൽ രണ്ടാംഘട്ട പ്രവൃത്തി ആരംഭിച്ചു. മുഖ്യമന്ത്രിയുടെ മണ്ഡലം പ്രതിനിധി പി ബാലൻ ഉൽഘാടന കർമം നിർവഹിച്ചു.
1.58 കോടി രൂപയാണ് രണ്ടാംഘട്ട പ്രവൃത്തിക്കുള്ള ചിലവായി കണക്കാക്കുന്നത്. ചുറ്റമ്പലത്തിന്റെ മേൽക്കൂര മാറ്റൽ, മുഖ്യകവാടം, ദീപാലങ്കാരം, സുരക്ഷാ ക്യാമറകളും അഗ്‌നി മുന്നറിയിപ്പ് സംവിധാനങ്ങളും സ്‌ഥാപിക്കൽ എന്നിവയാണ് പ്രവൃത്തിയിൽ ഉൾപ്പെടുന്നത്.
ധർമടം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എൻകെ രവി അധ്യക്ഷത വഹിച്ച ഉൽഘാടന ചടങ്ങിൽ ഡിടിപിസി സെക്രട്ടറി കെസി ശ്രീനിവാസൻ, ക്ഷേത്രം ഊരാളൻ ഗിരീശനച്ചൻ, സിഎസ് സ്‌നേഹ, ബ്ളോക്ക് പഞ്ചായത്ത് അംഗങ്ങളായ ബൈജു നങ്ങാരത്ത്, പി സീമ, ഗ്രാമ പഞ്ചായത്തംഗം പി രമ്യ, ടി അനിൽ, കുന്നുമ്മൽ ചന്ദ്രൻ, സി ഗിരീശൻ, ചാലാടൻ വിജയൻ, കെ വേലായുധൻ എന്നിവരും പങ്കെടുത്തു.
Most Read: മുല്ലപ്പെരിയാർ കേസ് സുപ്രീം കോടതി ഇന്ന് പരിഗണിക്കില്ല