മലപ്പുറം: ജില്ലയിൽ ആൺകുട്ടികളെ ഉപയോഗിച്ച് ഹണി ട്രാപ്പ് വ്യാപകമാകുന്നു. ജില്ലയിൽ ഹണിട്രാപ്പ് നടത്തുന്ന സംഘത്തിലെ രണ്ട് പേർ നിലമ്പൂരിൽ അറസ്‌റ്റിലായി. നിലമ്പൂർ സ്വദേശി തുപ്പിനിക്കാടൻ ജംഷീർ, മമ്പാട് ടാണ സ്വദേശി എരഞ്ഞിക്കൽ ഷമീർ എന്നിവരാണ് അറസ്‌റ്റിലായത്. ഇരുവരും നിരവധി ക്രിമിനൽ കേസുകളിൽ നേരത്തെയും പ്രതികളായവരാണ്.
സാമ്പത്തിക ശേഷിയുള്ള വ്യക്‌തികളെ ആളൊഴിഞ്ഞ സ്‌ഥലങ്ങളിൽ വിളിച്ചുവരുത്തി ആൺകുട്ടികളെ കൂടെ നിർത്തി ഫോട്ടോസും വീഡിയോകളും പകർത്തുകയും സാമൂഹിക മാദ്ധ്യമങ്ങൾ വഴി പ്രചരിപ്പിക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി പണം തട്ടുകയുമാണ് സംഘം ചെയ്യുന്നത്.
ഇത്തരത്തിൽ അഞ്ച് ലക്ഷം രൂപവരെ തട്ടിയെടുത്ത സംഭവത്തിലെ ഇരയായ ഒരു മധ്യവയസ്‌കൻ നൽകിയ പരാതിയിലാണ് നിലമ്പൂർ പോലീസ് പ്രതികളെ അറസ്‌റ്റ് ചെയ്‌തത്. ഇത്തരത്തിലുള്ള സംഘത്തെ കണ്ടെത്താനായി അന്വേഷണം ഊർജിതമാക്കുമെന്ന് പോലീസ് അറിയിച്ചു.
Most Read: എട്ട് വയസുകാരിയെ പീഡിപ്പിച്ച കേസിൽ കോഴിക്കോട് മുൻ എസ്‌ഐ അറസ്‌റ്റിൽ