കാസർകോട് വീടുകളിൽ ചെന്ന് കോവിഡ് പരിശോധന; അനുമതിയില്ലെന്ന് ആരോ​ഗ്യ വകുപ്പ്

By Desk Reporter, Malabar News
covid test
Representational Image
Ajwa Travels

കാസർകോട്: ജില്ലയിൽ വീടുകളിലെത്തി കോവിഡ്- 19 പരിശോധന നടത്തി ഒരു സംഘം. കോഴിക്കോട് ജില്ലയിലെ ലാബിന്റെ പേരുപറഞ്ഞാണ് ഇവർ കാസർകോട് കോവിഡ് പരിശോധന നടത്തുന്നത്. ട്രാവൽ റിക്രൂട്ടിങ് ഏജൻസിക്കു വേണ്ടി ജില്ലയിൽ സ്രവം എടുത്ത് കോവിഡ് പരിശോധന നടത്തി സർട്ടിഫിക്കറ്റ് നൽകുകയാണ് സംഘം ചെയ്യുന്നത്. കാസർകോട് തളങ്കരയിൽ ഒരു സ്വകാര്യ ഹോസ്റ്റലിൽ തങ്ങിയാണ് ടെക്നീഷ്യൻമാർ പ്രവർത്തിക്കുന്നത്.

ആവശ്യക്കാർ ഫോൺ വഴി കോവിഡ് പരിശോധനക്കായി ബുക്ക് ചെയ്യും. ഇത് അനുസരിച്ചാണ് ഇവർ വീടുകളിലെത്തി പരിശോധന നടത്തുന്നത്. ആകെ 10 ടെക്നീഷ്യൻമാരാണ് ജില്ലയിൽ ഉള്ളത്. ഇതുവരെ ആയിരത്തോളം പേരിൽ പരിശോധന നടത്തിയെന്നാണ് റിപ്പോർട്ട്. 3200 രൂപ നിരക്കിലാണ് പരിശോധന നടത്തുന്നത്. വിദേശ യാത്ര നടത്തേണ്ടവരാണ് കൂടുതലും ഇവർ മുഖേന പരിശോധന നടത്തുന്നത്. വീടുകളിലെത്തി സ്രവം എടുത്ത ശേഷം കോഴിക്കോട് ലാബിൽ എത്തിച്ചാണ് പരിശോധന നടത്തുന്നതെന്ന് ഇവർ പറയുന്നു.

എന്നാൽ, കോഴിക്കോട് ജില്ലയിലെ ലാബിന്റെ പേരിൽ കാസർകോട് വീടുകളിലെത്തി പരിശോധന നടത്താൻ അനുമതിയില്ലെന്നാണ് ജില്ലാ ആരോ​ഗ്യ വിഭാ​ഗം പറയുന്നത്. ആരോഗ്യ വകുപ്പ് സെക്രട്ടറി നൽകുന്ന അനുമതി അനുസരിച്ച് വിവിധ ജില്ലകളിൽ സ്വകാര്യ ലാബുകൾ കോവിഡ് പരിശോധന നടത്തുന്നുണ്ട്. എന്നാൽ മറ്റൊരു ജില്ലയിൽ പ്രവർത്തിക്കുന്നതിന് ആ ജില്ലയിലെ ആരോഗ്യ വകുപ്പ് അധികൃതരുടെ അനുമതി ആവശ്യമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE