തിരുവനന്തപുരം: രാജ്യാന്തര ചലച്ചിത്ര മേളയുടെ മൽസര വിഭാഗത്തിൽ ഇത്തവണ 14 ചിത്രങ്ങൾ. ബ്രസീൽ, ഫ്രാൻസ്, ഇറാൻ തുടങ്ങിയ പത്ത് രാജ്യങ്ങളിൽ നിന്നുള്ള ചിത്രങ്ങൾ ഈ വിഭാഗത്തിൽ ഉൾപ്പെടുന്നു.
ലിജോ ജോസ് പെല്ലിശേരിയുടെ ചുരുളി, ജയരാജ് സംവിധാനം ചെയ്‌ത ഹാസ്യം എന്നിവയാണ് മൽസര വിഭാഗത്തിലെ മലയാള ചിത്രങ്ങൾ. ചുരുളിയുടെ ലോകത്തിലെ തന്നെ ആദ്യ പ്രദർശനമാണ് മേളയിലേത്. ചെമ്പൻ വിനോദ്, വിനയ് ഫോർട്ട്, ജോജു ജോർജ് എന്നിവർ പ്രധാന വേഷത്തിലെത്തുന്ന സയൻസ് ഫിക്ഷൻ ഹൊറർ ചിത്രമാണ് ചുരുളി.
മോഹിത് പ്രിയദർശിനിയുടെ ആദ്യ ചിത്രമായ കൊസ, അക്ഷയ് ഇൻഡിഗറിന്റെ ക്രോണിക്കൽ ഓഫ് സ്‌പേസ് എന്നീ ഇന്ത്യൻ ചിത്രങ്ങളും ഇത്തവണ മൽസര വിഭാഗത്തിലുണ്ട്. ഇറാനിയൻ സംവിധായകൻ മുഹമ്മദ് റസോൾഫിന്റെ ‘ദെയർ ഈസ് നോ ഈവിൾ’ എന്ന ചിത്രവും മൽസര വിഭാഗത്തിൽ ഇടം പിടിച്ചിട്ടുണ്ട്. 2019ലെ ബെർലിൻ ചലച്ചിത്രോൽസവത്തിൽ ഗോൾഡൻ ബെയർ പുരസ്‌കാരം നേടിയ ചിത്രമാണിത്.
ആഫ്രിക്കന്‍ സംവിധായകനായ ലെമോഹെങ് ജെറമിയ മോസസെയുടെ ദിസ് ഈസ് നോട്ട് എ ബെറിയല്‍ ബട്ട് എ റെക്‌സറേഷൻ എന്ന ഇറ്റാലിയന്‍ സിനിമ, ബഹ്‌മെൻ തവോസി സംവിധാനം ചെയ്‌ത ദി നെയിംസ് ഓഫ് ദി ഫൽവെഴ്‌സ്, ഹിലാല്‍ ബൈഡ്രോവിന്റെ ഇന്‍ ബിറ്റ്‌വീൻ ഡൈയിങ്, ബ്രസീലിയന്‍ സംവിധായകന്‍ ജോന്‍ പൗലോ മിറാന്‍ഡ മരിയയുടെ മെമ്മറി ഹൗസ്, ബ്രസീലിയന്‍ ചിത്രം ഡസ്‌റ്ററോ, ഫ്രഞ്ച് ചിത്രം ബൈലീസവാര്‍, ബേര്‍ഡ് വാച്ചിങ്, റോം, പിദ്ര സൊല എന്നിവയാണ് മൽസര വിഭാഗത്തിലുള്ള മറ്റു ചിത്രങ്ങൾ.
Also Read: എൻസിപിയിലെ ഭിന്നത; മാണി സി കാപ്പൻ യുഡിഎഫിലേക്കെന്ന് സൂചന