കല്യാട് മേഖലയിൽ അനധികൃത ചെങ്കൽ ഖനനം; പരാതിയുമായി നാട്ടുകാർ

By Trainee Reporter, Malabar News
Representational image
Ajwa Travels

ശ്രീകണ്‌ഠപുരം: കല്യാട്, തവളപ്പാറ, നീലിക്കുളം ഭാഗങ്ങളിൽ അനധികൃത ചെങ്കൽ ഖനനം നടക്കുന്നതായി പരാതി. കല്യാട് സ്വദേശി കെഎം ജയരാജനാണ് ഇതുസംബന്ധിച്ച് ജില്ലാ കളക്‌ടർക്ക് പരാതി നൽകിയത്. പ്രദേശത്തെ അമ്പതോളം ചെങ്കൽ ക്വാറികൾ പ്രവർത്തിക്കുന്നത് മതിയായ രേഖകൾ ഇല്ലാതെയാണെന്ന് പരാതിയിൽ പറയുന്നു.

ശബ്‌ദവും പൊടിശല്യവും മൂലം സമീപത്തുള്ള വീടുകളിലെ പ്രായമായവർക്കും കുട്ടികൾക്കും നിരവധി ആരോഗ്യ പ്രശ്‍നങ്ങളാണ് ഉണ്ടാകുന്നത്. ചെങ്കൽ ഖനനം വ്യാപകമായതിനാൽ പ്രദേശത്ത് വേനൽക്കാലമായാൽ കുടിവെള്ള ക്ഷാമം രൂക്ഷമാണെന്നും പരാതിയിൽ പറയുന്നു. അനധികൃത ഖനനത്തിന് ജിയോളജി വകുപ്പ് ഉദ്യോഗസ്‌ഥരുടെ ഒത്താശ ഉണ്ടെന്നും പരാതിക്കാരൻ ആരോപിക്കുന്നുണ്ട്.

കഴിഞ്ഞ വർഷം അനധികൃത ഖനനത്തിനെതിരെ കർശന നടപടി സ്വീകരിക്കുകയും ചെങ്കൽ ലോറികൾ വ്യാപകമായി പിടിച്ചെടുക്കുകയും ചെയ്‌തിരുന്നുവെങ്കിലും ക്രമേണ ഖനനം പുനരാരംഭിക്കുകയായിരുന്നു. അതേസമയം, പരിസ്‌ഥിതിക്കടക്കം നിരവധി ദോഷങ്ങൾ ഉണ്ടാക്കിയിട്ടും മേഖലയിലെ ചെങ്കൽ ഖനനം തടയാത്തത് പ്രദേശത്ത് വലിയ പ്രതിഷേധങ്ങൾക്ക് ഇടയാക്കുകയാണ്.

Read also: പിതാവിന്റെ വെട്ടേറ്റ് രണ്ട് കുട്ടികൾക്ക് പരിക്ക്; ആക്രമണം മദ്യ ലഹരിയിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE