കോഴിക്കോട്: കുറ്റ്യാടിയിലെ പട്ടയ ഭൂമിയിൽ നിന്ന് തേക്കുമരം മുറിച്ച സംഭവത്തിൽ വനം വകുപ്പിന്റെ അന്വേഷണ റിപ്പോർട് ചീഫ് ഫോറസ്‌റ്റ് കൺസർവേറ്റർക്ക് സമർപ്പിച്ചു. വടകര തഹസിൽദാർ മരം മുറിക്കുന്നതിന് തടസമില്ലെന്ന് കാണിച്ച് ഉത്തരവ് നൽകിയതായി റിപ്പോർട്ടിൽ പറയുന്നു. കൃത്യമായ പരിശോധന നടത്തുന്നതിൽ ഉദ്യോഗസ്‌ഥർക്ക് ജാഗ്രത കുറവ് ഉണ്ടായതായുള്ള സ്വയം വിമർശനവും വനം വകുപ്പിന്റെ റിപ്പോർട്ടിൽ പറയുന്നുണ്ട്.
വനം മന്ത്രി എകെ ശശീന്ദ്രന്റെ നിർദ്ദേശ പ്രകാരം ജില്ലാ ഫോറസ്‌റ്റ് ഓഫിസർ എം രാജീവനാണ് മരം മുറിയെ സംബന്ധിച്ചുള്ള അന്വേഷണം നടത്തിയത്. വിഷയവുമായി ബന്ധപ്പെട്ട മൂന്ന് പേർക്കെതിരെയുള്ള കേസ് മുന്നോട് കൊണ്ടുപോകുമെന്നും റിപ്പോർട്ടിൽ വിശദീകരിക്കുന്നുണ്ട്.
റീസർവേ 146ൽ പെട്ടതും പതിച്ചു നൽകിയതുമായി കുറ്റ്യാടി എടവൻതാഴെ കോളനിക്ക് സമീപത്തെ പട്ടയ ഭൂമിയിൽ നിന്നാണ് 9 തേക്കുമരങ്ങൾ മുറിച്ചത്. നേരത്തെ വനം വകുപ്പ് ഉദ്യോഗസ്‌ഥരെ കുറ്റപ്പെടുത്തി റവന്യൂ വകുപ്പ് കളക്‌ടർക്ക് റിപ്പോർട് സമർപ്പിച്ചിരുന്നു.
Read Also: ബക്രീദ് അവധി ബുധനാഴ്‌ചത്തേക്ക് മാറ്റി ഉത്തരവിറങ്ങി