പട്ടയ ഭൂമിയിൽ നിന്ന് തേക്കുമരം മുറിച്ച സംഭവം; അന്വേഷണ റിപ്പോർട് സമർപ്പിച്ചു

By Trainee Reporter, Malabar News
kozhikode news
Representational Image
Ajwa Travels

കോഴിക്കോട്: കുറ്റ്യാടിയിലെ പട്ടയ ഭൂമിയിൽ നിന്ന് തേക്കുമരം മുറിച്ച സംഭവത്തിൽ വനം വകുപ്പിന്റെ  അന്വേഷണ റിപ്പോർട് ചീഫ് ഫോറസ്‌റ്റ് കൺസർവേറ്റർക്ക് സമർപ്പിച്ചു. വടകര തഹസിൽദാർ മരം മുറിക്കുന്നതിന് തടസമില്ലെന്ന് കാണിച്ച് ഉത്തരവ് നൽകിയതായി റിപ്പോർട്ടിൽ പറയുന്നു. കൃത്യമായ പരിശോധന നടത്തുന്നതിൽ ഉദ്യോഗസ്‌ഥർക്ക്‌ ജാഗ്രത കുറവ് ഉണ്ടായതായുള്ള സ്വയം വിമർശനവും വനം വകുപ്പിന്റെ റിപ്പോർട്ടിൽ പറയുന്നുണ്ട്.

വനം മന്ത്രി എകെ ശശീന്ദ്രന്റെ നിർദ്ദേശ പ്രകാരം ജില്ലാ ഫോറസ്‌റ്റ് ഓഫിസർ എം രാജീവനാണ് മരം മുറിയെ സംബന്ധിച്ചുള്ള അന്വേഷണം നടത്തിയത്. വിഷയവുമായി ബന്ധപ്പെട്ട മൂന്ന് പേർക്കെതിരെയുള്ള കേസ് മുന്നോട് കൊണ്ടുപോകുമെന്നും റിപ്പോർട്ടിൽ വിശദീകരിക്കുന്നുണ്ട്.

റീസർവേ 146ൽ പെട്ടതും പതിച്ചു നൽകിയതുമായി കുറ്റ്യാടി എടവൻതാഴെ കോളനിക്ക് സമീപത്തെ പട്ടയ ഭൂമിയിൽ നിന്നാണ് 9 തേക്കുമരങ്ങൾ മുറിച്ചത്. നേരത്തെ വനം വകുപ്പ് ഉദ്യോഗസ്‌ഥരെ കുറ്റപ്പെടുത്തി റവന്യൂ വകുപ്പ് കളക്‌ടർക്ക് റിപ്പോർട് സമർപ്പിച്ചിരുന്നു.

Read Also: ബക്രീദ് അവധി ബുധനാഴ്‌ചത്തേക്ക് മാറ്റി ഉത്തരവിറങ്ങി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE