സെഞ്ചൂറിയന്‍: ദക്ഷിണാഫ്രിക്കയ്‌ക്ക് എതിരായ ടെസ്‌റ്റ് പരമ്പരയിലെ ആദ്യ മൽസരത്തില്‍ ജയം സ്വന്തമാക്കി ഇന്ത്യ. 113 റണ്‍സിനാണ് ഇന്ത്യ ദക്ഷിണാഫ്രിക്കയെ തകര്‍ത്തത്.
ഇന്ത്യ ഉയര്‍ത്തിയ 305 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ദക്ഷിണാഫ്രിക്കൻ കളിക്കാർ 191 റണ്‍സ് എടുക്കുമ്പോഴേക്കും കൂടാരം കയറി. സ്‌കോര്‍: ഇന്ത്യ- 327/10, 174/10, ദക്ഷിണാഫ്രിക്ക- 197/10, 191/10.
മൂന്ന് വിക്കറ്റ് വീതം വീഴ്‌ത്തിയ ജസ്‌പ്രീത് ബുംറയും ഷമിയുമാണ് പ്രോട്ടീസിനെ തകര്‍ത്തത്. അശ്വിന്‍ രണ്ടു വിക്കറ്റെടുത്തു.
അഞ്ചാം ദിനം നാലു വിക്കറ്റ് നഷ്‌ടത്തില്‍ 94 റണ്‍സെന്ന നിലയില്‍ ബാറ്റിങ് ആരംഭിച്ച പ്രോട്ടീസിന് 156 പന്തില്‍ നിന്ന് 12 ബൗണ്ടറിയടക്കം 77 റണ്‍സെടുത്ത ക്യാപ്റ്റന്‍ ഡീന്‍ എല്‍ഗറിന്റെ വിക്കറ്റാണ് ആദ്യം നഷ്‌ടമായത്.
പിന്നാലെ 21 റണ്‍സെടുത്ത ക്വിന്റണ്‍ ഡികോക്കിനെ മുഹമ്മദ് സിറാജ് ബൗള്‍ഡാക്കിയതോടെ ദക്ഷിണാഫ്രിക്ക പതറി. പിന്നാലെ മൂന്ന് പന്തുകള്‍ മാത്രം നേരിട്ട വിയാന്‍ മള്‍ഡറെ (1) ഷമിയും പുറത്താക്കി.
നേരത്തെ ഒന്നാം ഇന്നിങ്സില്‍ 130 റണ്‍സിന്റെ ലീഡ് നേടിയ ഇന്ത്യ രണ്ടാം ഇന്നിങ്സില്‍ 174 റണ്‍സിന് പുറത്താകുകയായിരുന്നു. ഇതോടെ ദക്ഷിണാഫ്രിക്കന്‍ വിജയലക്ഷ്യം 305 റണ്‍സായി. നാലു വിക്കറ്റ് വീതം വീഴ്‌ത്തിയ കാഗിസോ റബാദയും മാര്‍ക്കോ യാന്‍സനുമാണ് രണ്ടാം ഇന്നിങ്സില്‍ ഇന്ത്യയെ 174ല്‍ ഒതുക്കിയത്. എന്‍ഗിഡി രണ്ടു വിക്കറ്റ് വീഴ്‌ത്തി. 34 പന്തില്‍ നിന്ന് 34 റണ്‍സെടുത്ത ഋഷഭ് പന്താണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍.
Most Read: ജോർജ് ഓണക്കൂറിന് കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം