ന്യൂഡെൽഹി: കാനഡയിൽ നിന്ന് അനധികൃതമായി യുഎസിലേക്ക് കടക്കാൻ ശ്രമിക്കവേ മരിച്ച ഇന്ത്യൻ കുടുംബത്തെ തിരിച്ചറിഞ്ഞു. ഗാന്ധിനഗറിലെ ദിൻഗുച്ച ഗ്രാമത്തിലെ ജഗദീഷ് പട്ടേലും കുടുംബവുമാണ് കൊടുംതണുപ്പിൽ മരിച്ചത്. ദിവസങ്ങൾക്ക് മുൻപാണ് മഞ്ഞിൽ തണുത്ത് മരിച്ച നാലുപേരുടെ മൃതദേഹങ്ങൾ കാനഡ അതിർത്തിക്കുള്ളിൽ മാനിട്ടോബ റോയൽ കനേഡിയൻ മൗണ്ടഡ് പോലീസ് കണ്ടെടുത്തത്.
തണുത്ത കാറ്റിനൊപ്പം മൈനസ് 35 ഡിഗ്രി സെൽഷ്യസ് താപനിലയുള്ള സ്‌ഥലത്ത് നിന്നാണ് മൃതദേഹങ്ങൾ കണ്ടെത്തിയതെന്ന് കനേഡിയൻ പോലീസ് അറിയിച്ചിരുന്നു. പിഞ്ച് കുഞ്ഞടക്കം നാല് പേരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്. ഇവരെ അനധികൃതമായി അതിർത്തി കടത്താൻ ശ്രമിച്ചതിന് ഒരാളെ പോലീസ് അറസ്‌റ്റ് ചെയ്‌തിരുന്നു. ഫ്‌ളോറിഡക്കാരൻ സ്‌റ്റീവ് ഷാൻഡ് (47) എന്നയാളാണ് അറസ്‌റ്റിലായത്. ഇയാൾക്കെതിരെ മനുഷ്യക്കടത്ത് ആരോപിച്ചാണ് കേസെടുത്തിരിക്കുന്നത്.
Also Read: ഫ്രാങ്കോയെ കുറ്റമുക്‌തനാക്കിയ വിധി; അപ്പീലിനുളള നടപടികള്‍ ആരംഭിച്ച് പൊലീസ്