ന്യുഡെൽഹി: കോവിഡ് വ്യാപനം അതിരൂക്ഷമാകുന്ന സാഹചര്യത്തിൽ പ്രതിരോധ നടപടികൾ ഊർജിതമാക്കി റെയിൽവേയും. ട്രെയിനുകളിലും റെയിൽവേ പരിസരങ്ങളിലും ഉൾപ്പടെ മാസ്കിടാത്തവർക്ക് 500 രൂപ പിഴയിടാനാണ് ഇന്ത്യൻ റെയിൽവേ തീരുമാനം.
നിരവധി യാത്രക്കാർ ഉപയോഗിക്കുന്ന സംവിധാനം ആയതിനാൽ മാസ്ക് അനിവാര്യമാണെന്നു കണ്ടാണ് നടപടി. റെയിൽവേ പരിസരങ്ങളിലും ട്രെയിൻ യാത്രയിലും മാസ്കിടാത്തവർക്ക് മാത്രമല്ല, തുപ്പുന്നവർക്കും 500 രൂപ പിഴ ഈടാക്കാനാണ് തീരുമാനം.
അടുത്ത ആറു മാസത്തേക്കാണ് ഉത്തരവ് പ്രാബല്യത്തിലുണ്ടാകുക. റെയിൽവേ നിയമ പ്രകാരം മാസ്കിടാത്തത് കുറ്റകൃത്യമായും പുതിയ ഉത്തരവിൽ പ്രഖ്യാപിച്ചിട്ടുണ്ട്.
Kerala News: മുഖ്യമന്ത്രിയെ തേജോവധം ചെയ്യാന്‍ അനുവദിക്കില്ല; എ വിജയരാഘവന്‍