ചെന്നൈ: സഹോദരിയുടെ വീട്ടിലെ റെയ്‌ഡിൽ പ്രതികരണവുമായി ഡിഎംകെ അധ്യക്ഷന്‍ എംകെ സ്‌റ്റാലിന്റെ മകനും പാർട്ടി നേതാവുമായ ഉദയനിധി സ്‌റ്റാലിൻ. കേന്ദ്ര നിർദേശ പ്രകാരം നടന്ന റെയ്‌ഡ് ചിലര്‍ ഉദ്ദേശിച്ചതു പോലെ ഫലം കണ്ടില്ലെന്നും അത് തങ്ങള്‍ക്ക് ലഭിച്ച ചെലവില്ലാത്ത പബ്ളിസിറ്റി ആയിരുന്നു എന്നും ഉദയനിധി പറഞ്ഞു.
“ഇന്‍കം ടാക്‌സ് റെയ്‌ഡുകൾ ഡിഎംകെക്ക് സൗജന്യ പബ്ളിസിറ്റി നല്‍കി. അതിന്റെ പേരില്‍ പാര്‍ട്ടിയുടെ പേര് ഒന്ന് ഇളക്കാന്‍ പോലും ചിലര്‍ക്ക് കഴിഞ്ഞിട്ടില്ല,”- അദ്ദേഹം പറഞ്ഞു.
വെള്ളിയാഴ്‌ച രാവിലെയോടെയാണ് സ്‌റ്റാലിന്റെ മകളുടെ വീട്ടില്‍ ആദായനികുതി വകുപ്പ് റെയ്‌ഡ് നടത്തിയത്. സെന്താമരൈയുടെ ചെന്നൈ നീലാങ്കരെയിലെ വീട്ടിലാണ് ആദായനികുതി റെയ്‌ഡ് നടത്തിയത്. സ്‌റ്റാലിന്റെ മകള്‍ സെന്താമരൈ, ഭര്‍ത്താവ് ശബരീഷന്‍ എന്നിവരാണ് ഇവിടെ താമസിക്കുന്നത്.
ഏപ്രില്‍ ആറിന് നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് പ്രതിപക്ഷ നേതാക്കളുടെ വീട്ടില്‍ റെയ്‌ഡ് നടന്നത്. തമിഴ്‌നാട്ടിൽ ഇത്തവണ ഡിഎംകെ നയിക്കുന്ന സഖ്യം അധികാരത്തിൽ എത്തുമെന്നാണ് സര്‍വേ ഫലങ്ങളെല്ലാം നല്‍കുന്ന സൂചന.
Also Read: തോക്ക് കൈക്കലാക്കി രക്ഷപെടാൻ ശ്രമം; പീഡനക്കേസ് പ്രതിയെ പോലീസ് വെടിവെച്ച് വീഴ്‌ത്തി