തിരുവനന്തപുരം: വീട്ടില്‍ അതിക്രമിച്ച് കടന്ന് യുവാവ് കത്തികൊണ്ട് ആക്രമിച്ച നെടുമങ്ങാട് സ്വദേശിനി സൂര്യഗായത്രി (20)യുടെ ശരീരത്തിൽ 34 മുറിവുകൾ. ഇൻക്വസ്‌റ്റിലാണ് മുറിവുകൾ വ്യക്‌തമായത്. പ്രതി അരുണിനെതിരെ പല സ്‌റ്റേഷനുകളിലായി നിരവധി കേസുകൾ ഉണ്ടെന്നും പോലീസ് പറഞ്ഞു.
നെടുമങ്ങാട് വാണ്ടയിൽ വാടകയ്‌ക്ക് താമസിച്ചിരുന്ന സൂര്യഗായത്രിയെ ഇന്നലെയാണ് വീട്ടിൽ കയറി അരുൺ കുത്തിയത്. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിൽസയിലായിരുന്ന യുവതി ഇന്ന് പുലർച്ചെയാണ് മരിച്ചത്. തിങ്കളാഴ്‌ച ഉച്ചയ്‌ക്ക് രണ്ട് മണിയോടെയായിരുന്നു സംഭവം.
സൂര്യഗായത്രിയും അച്ഛനും അമ്മയും വാടകയ്‌ക്ക് താമസിച്ചിരുന്ന നെടുമങ്ങാട് കരുപ്പൂരെ വീട്ടിൽ എത്തിയായിരുന്നു യുവാവിന്റെ ആക്രമണം. ശാരീരിക വെല്ലുവിളികളുള്ള വ്യക്‌തികളാണ് സൂര്യയുടെ അച്ഛനും അമ്മയും. അടുക്കള വാതിലിലൂടെ അകത്തുകടന്ന അരുണ്‍, സൂര്യയെ തലങ്ങുംവിലങ്ങും കുത്തുകയായിരുന്നു.
മകളെ ആക്രമിക്കുന്നതു കണ്ട അമ്മ വൽസല തടയാന്‍ ശ്രമിക്കുന്നതിനിടെ അമ്മയേയും അരുണ്‍ കുത്തി. അച്ഛന്‍ ശിവദാസനെയും അരുണ്‍ ക്രൂരമായി മര്‍ദിച്ചു. അയല്‍ക്കാരുടെ നിലവിളി ഉയര്‍ന്നതോടെ അരുണ്‍ ഓടി സമീപത്തെ വീട്ടിലെ ടെറസില്‍ ഒളിക്കാന്‍ ശ്രമിച്ചു. ഇവിടെ നിന്നും നെടുമങ്ങാട് പോലീസ് ഇയാളെ അറസ്‌റ്റ് ചെയ്യുകയായിരുന്നു.
Most Read: ഒരു കുട്ടിക്ക് പോലും ഓൺലൈൻ ക്‌ളാസ് നഷ്‌ടപ്പെടരുത്; സർക്കാരിന് നിർദ്ദേശം