പലിശ രഹിത വായ്‌പ വാഗ്‌ദാനം; ലക്ഷങ്ങൾ തട്ടിയെടുത്ത യുവതി പിടിയിൽ

By Trainee Reporter, Malabar News
Money scam
Ajwa Travels

ബത്തേരി: പലിശ രഹിത വായ്‌പ വാഗ്‌ദാനം നൽകി ലക്ഷങ്ങൾ തട്ടിയെടുത്ത കേസിൽ യുവതി പിടിയിൽ. ബീനാച്ചി കുറുക്കൻ വീട്ടിൽ നഫീസുമ്മയാണ് (47) അറസ്‌റ്റിലായത്‌. ബത്തേരി പോലീസിന് ലഭിച്ച പരാതിയുടെ അടിസ്‌ഥാനത്തിലാണ്‌ യുവതിയെ അറസ്‌റ്റ് ചെയ്‌തത്‌. തട്ടിപ്പുമായി ബന്ധപെട്ട് 13 പരാതികൾ ലഭിച്ചുവെന്നാണ് പോലീസ് നൽകുന്ന വിവരം. ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തുന്ന വിവിധ സംഘടനകളുടെ പേര് പറഞ്ഞാണ് ഇവർ പലരെയും സമീപിക്കുന്നത്.

തുടർന്ന്, വിവാഹത്തിനും വീട് വെക്കുന്നതിനും അഞ്ച് ലക്ഷം രൂപ പലിശ രഹിത വായ്‌പ നൽകാമെന്ന് പറഞ്ഞാണ് ആളുകളെ ഇതിലേക്ക് ആകർഷിപ്പിക്കുന്നത്. അഞ്ചു ലക്ഷം രൂപ ആവശ്യമുള്ളവർ ഒരു ലക്ഷം രൂപയും, പത്ത് ലക്ഷം രൂപ ആവശ്യമുള്ളവർ രണ്ടര ലക്ഷം രൂപയും മുൻകൂറായി നൽകണം. ഈ തുക കഴിച്ചുള്ള ബാക്കി പണം പലിശ രഹിത തവണകളാക്കി അടച്ചാൽ മതിയെന്ന് ആവശ്യക്കാരെ ബോധ്യപ്പെടുത്തും. തുടക്കത്തിൽ പണം അടക്കുന്നതിനാൽ ബാക്കിയുള്ള പണം കുറച്ചു കാലതാമസം എടുത്ത് തവണകളായി അടച്ച് തീർത്താൽ മതിയെന്ന് ആളുകളോട് പറയും.

ഇതോടെ പലരും പണം കൊടുത്ത് തട്ടിപ്പിന് ഇരയാവുകയാണ്. വിശ്വാസത്തിനായി വിവിധ രേഖകളും ഫോട്ടോകളും യുവതി ആവശ്യപ്പെട്ടിരുന്നു. ഇന്നലെ ബത്തേരി സ്‌റ്റേഷനിൽ ഇത്തരത്തിൽ കബളിപ്പിക്കപ്പെട്ട എഴുപതോളം പേരെത്തിയിട്ടുണ്ട്. മറ്റു പോലീസ് സ്‌റ്റേഷൻ പരിധികളിലും ഇത്തരത്തിൽ ഒട്ടേറെപ്പേരെ തട്ടിപ്പിന് ഇരയാക്കിയിട്ടുണ്ടെന്നാണ് വിവരം. ഇന്നലെ വൈകിട്ട് ആറരയോടെ വീട്ടിൽ നിന്നാണ് നഫീസുമ്മയെ പോലീസ് അറസ്‌റ്റ് ചെയ്‌തത്‌. അറസ്‌റ്റിലായ നഫീസുമ്മയെ കോടതി റിമാൻഡ് ചെയ്‌തു.

Most Read: പാലക്കാട് വിക്‌ടോറിയ കോളേജിൽ എസ്എഫ്ഐ-എബിവിപി സംഘർഷം 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE