കോഴിക്കോട്: ഓട്ടോയിൽ കറങ്ങി ലഹരി വിൽപന നടത്തിയ യുവാവ് 1.3 കിലോ കഞ്ചാവുമായി എക്‌സൈസിന്റെ പിടിയിൽ. ചെറുവണ്ണൂർ പത്തായപ്പറമ്പ് അത്തിക്കൽ വീട്ടിൽ വിഷ്‌ണുവാണ് (30) അറസ്‌റ്റിലായത്. ലോക്ക്ഡൗൺ നിയന്ത്രണങ്ങൾക്കിടയിലും ഓട്ടോയിൽ കറങ്ങി ലഹരി വിൽപന നടത്തുന്ന സംഘത്തിലെ ഒരാളാണ് ഇയാളെന്ന് എക്‌സൈസ് ഉദ്യോഗസ്‌ഥർ പറഞ്ഞു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്‌തു.
പന്നിയങ്കര, ചക്കുംകടവ് മേഖലയിൽ അതിഥി തൊഴിലാളികൾക്കിടയിൽ വ്യാപകമായി കഞ്ചാവ് ഉപയോഗിക്കുന്നതായുള്ള വിവരം ലഭിച്ചതിനെ തുടർന്നാണ് ഫറോക്ക് റേഞ്ച് ഇൻസ്‌പെക്‌ടർ കെ സതീശന്റെ നേതൃത്വത്തിൽ പരിശോധന നടത്തിയത്. തുടർന്നാണ് വിഷ്‌ണുവിലേക്ക് അന്വേഷണം എത്തിയത്. ചാക്കുംകടവ് ഭാഗത്ത് കഞ്ചാവ് വിൽപന നടത്തുന്നതിനിടെയാണ് പ്രതി പിടിയിലാകുന്നത്. വിൽപനക്കായി ഉപയോഗിച്ച ഓട്ടോയും ഉദ്യോഗസ്‌ഥർ കസ്‌റ്റഡിയിലെടുത്തു.
കഞ്ചാവിന്റെ ഉറവിടത്തെ സംബന്ധിച്ചുള്ള അന്വേഷണം ഊർജിതമാക്കിയതായി എക്‌സൈസ് അധികൃതർ പറഞ്ഞു. പ്രിവന്റീവ് ഓഫിസർമാരായ സി പ്രവീൺ ഐസക്ക്, വിപി അബ്‌ദുൽ ജബ്ബാർ, സിവിൽ എക്‌സൈസ് എൻ ശ്രീശാന്ത്, പി വിപിൻ, വിനു വിൻസെന്റ്, പി അശ്വിൻ, എ സവീഷ്, ഡ്രൈവർ പി സന്തോഷ് കുമാർ എന്നിവരടങ്ങിയ സംഘമാണ് പരിശോധന നടത്തിയത്.
Read Also: ശശീന്ദ്രന് പാർട്ടിയുടെ പൂർണ പിന്തുണ; ടിപി പീതാംബരൻ