ലക്‌നൗ: യുപിയിൽ അടുത്തവർഷം നടക്കാൻ പോവുന്നത് തിരഞ്ഞെടുപ്പല്ലെന്നും ജനാധിപത്യ വിപ്ളവമാണെന്നും സമാജ്‌വാദി പാർട്ടി മേധാവി അഖിലേഷ് യാദവ്. ട്വിറ്ററിലൂടെ ആയിരുന്നു അഖിലേഷിന്റെ പ്രതികരണം. ഉത്തർപ്രദേശിൽ നിയമസഭാ തിരഞ്ഞെടുപ്പ് 2022ലാണ് നടക്കുന്നത്.
आज की विघटनकारी-रूढ़िवादी नकारात्मक राजनीति सत्ता के विरुद्ध एकजुट शोषित, उपेक्षित, उत्पीड़ित, अपमानित दलित, दमित, वंचित, ग़रीब, किसान, मज़दूर, महिला व युवाओं की ‘नयी राजनीति’ जन्म ले रही है।
2022 में उप्र में चुनाव नहीं लोकतांत्रिक क्रांति होगी। pic.twitter.com/44j5ajuQK2
— Akhilesh Yadav (@yadavakhilesh) June 30, 2021
‘ഇന്നത്തെ വിനാശകരമായ രാഷ്‌ട്രീയത്തിന് എതിരെ സംസ്‌ഥാനത്ത് അടിച്ചമർത്തപ്പെട്ടവർ ആയിട്ടുള്ള ദളിതരും, അവർക്കൊപ്പം ദരിദ്രരായ കർഷകരും, തൊഴിലാളികളും, സ്‌ത്രീകളും, യുവാക്കളും അടങ്ങുന്ന ഒരു കൂട്ടായ്‌മ ഉണ്ടാകുന്നു.’ അഖിലേഷ് യാദവ് ട്വീറ്റിലൂടെ പറഞ്ഞു.
‘2022ൽ യുപിയിൽ നടക്കാൻ പോവുന്നത് തിരഞ്ഞെടുപ്പല്ല, ജനാധിപത്യ വിപ്ളവമാണ് ഇവിടെ ഉണ്ടാവുക’ മുൻ ഉത്തർപ്രദേശ് മുഖ്യമന്ത്രി കൂടിയായിരുന്ന അഖിലേഷ് പറഞ്ഞു. നിയമസഭയിലെ ആകെ 403 സീറ്റുകളിൽ 350 സീറ്റുകളും വിജയിച്ച് തങ്ങളുടെ പാർട്ടി അധികാരം നേടുമെന്ന് എസ്‌പി മേധാവി ആത്‌മവിശ്വാസം പ്രകടിപ്പിച്ചു.
Read Also: കശ്‌മീരില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ സൈന്യം വധിച്ചു