കൊല്ലം: മാദ്ധ്യമ പ്രവര്‍ത്തകനു നേരെ അജ്‌ഞാത സംഘത്തിന്റെ ആക്രമണം. ഇടിവി ഭാരതിന്റെ കൊല്ലം റിപ്പോര്‍ട്ടര്‍ ജയമോഹന്‍ തമ്പിയെയാണ് മുഖം മൂടി ധരിച്ചെത്തിയ മൂന്നംഗ സംഘം വെട്ടിപ്പരുക്കേല്‍പ്പിച്ചത്. ക്വട്ടേഷന്‍ സംഘത്തിനെതിരെ വാര്‍ത്ത നല്‍കിയതിലുളള പ്രതികാരമാണ് ആക്രമണത്തിന് പിന്നിലെന്നാണ് സംശയം.
ചൊവ്വാഴ്‌ച അര്‍ധരാത്രിയോടെ ആയിരുന്നു ആക്രമണം. ജോലി കഴിഞ്ഞ് വീട്ടിലേക്ക് എത്തിയ ജയമോഹന്‍ തമ്പിയെ മൂന്നു പേരടങ്ങുന്ന സംഘം ആക്രമിക്കുക ആയിരുന്നു. നഗരത്തിലെ വ്യവസായിക്കെതിരെ വാര്‍ത്ത നല്‍കുമോ എന്നു ചോദിച്ച ശേഷം വടിവാള്‍ കൊണ്ടു വെട്ടുകയും ചവിട്ടി നിലത്തിടുകയും ആയിരുന്നെന്ന് ജയമോഹന്‍ തമ്പി പറയുന്നു. ബഹളം കേട്ട് വീട്ടിലെ വളര്‍ത്തുനായകള്‍ കുരച്ചുകൊണ്ട് എത്തിയതോടെ അക്രമികള്‍ ഓടി രക്ഷപ്പെട്ടു.
ശക്‌തികുളങ്ങര കേന്ദ്രീകരിച്ച് മുമ്പ് നടന്ന ക്വട്ടേഷന്‍ ആക്രമണത്തെ പറ്റി വാര്‍ത്ത നല്‍കിയതിനു ശേഷം തനിക്ക് ഫോണില്‍ ഭീഷണി സന്ദേശങ്ങള്‍ എത്തിയിരുന്നെന്ന് ജയമോഹന്‍ തമ്പി പോലീസിനോട് പറഞ്ഞു. സംഭവത്തെ പറ്റി വിശദമായ അന്വേഷണം നടക്കുകയാണെന്ന് ശക്‌തികുളങ്ങര പോലീസ് അറിയിച്ചു.
Read Also: മാസ്‌ക് വെക്കാൻ നിർദ്ദേശിച്ച എഎസ്ഐയ്‌ക്ക് മര്‍ദ്ദനം; പാലക്കാട് സ്വദേശി അറസ്‌റ്റിൽ