കൽപ്പാത്തി രഥോൽസവം; രഥപ്രയാണവും രഥസംഗമവും ഒഴിവാക്കാൻ ഉത്തരവ്

By Trainee Reporter, Malabar News
Kalppathi Ratholsavam
Ajwa Travels

പാലക്കാട്: കൽപ്പാത്തി രഥോൽസവത്തിന് വീണ്ടും നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ജില്ലാ ഭരണകൂടം. രഥോൽസവ ചടങ്ങുകളിൽ രഥപ്രയാണവും രഥസംഗമവും ഒഴിവാക്കാൻ ജില്ലാ ഭരണകൂടം ഉത്തരവിറക്കി. കോവിഡ് നിയന്ത്രണങ്ങൾ പാലിച്ച് ചുരുങ്ങിയ ആളുകളെ പങ്കെടുപ്പിച്ച് രണ്ട് ചടങ്ങുകളും പൂർത്തിയാക്കാൻ കഴിയില്ലെന്ന് ക്ഷേത്രം ഭാരവാഹികൾ കളക്‌ടറെ അറിയിച്ചിരുന്നു. ഈ നിർദ്ദേശം കണക്കിലെടുത്താണ് പുതിയ ഉത്തരവ്.

കോവിഡ് മാനദണ്ഡം പാലിച്ച് ക്ഷേത്രത്തിനുള്ളിൽ നൂറും പുറത്ത് ഇരുന്നൂറും ആളുകളെ പങ്കെടുപ്പിച്ച് ഉൽസവം നടത്താനാണ് നിലവിൽ അനുമതി ഉള്ളത്. അതേസമയം, കളക്‌ടറുടെ പുതിയ ഉത്തരവ് സംബന്ധിച്ച് കടുത്ത നിരാശ ഉണ്ടെന്നാണ് ക്ഷേത്രം ഭാരവാഹികളുടെ പ്രതികരണം. രഥപ്രയാണത്തിലും രഥസംഗമത്തിലും കൂടുതൽ ഇളവുകൾ നൽകുമെന്ന് പ്രതീക്ഷിച്ചിരുന്നതായും വൈകിട്ട് യോഗം ചേർന്ന് ഉൽസവ നടത്തിപ്പിലെ തുടർ കാര്യങ്ങൾ തീരുമാനിക്കുമെന്നും ഗ്രാമ കൂട്ടായ്‌മ അറിയിച്ചു.

അതേസമയം, കൽപ്പാത്തി രഥോൽസവത്തിന് ഇന്നലെ കൊടിയേറി. ഉൽസവ നാഥനായ വിശാലാക്ഷി സമേത വിശ്വനാഥ സ്വാമി ക്ഷേത്രത്തിലാണ് ആദ്യം കൊടിയേറിയത്. സര്‍ക്കാർ നിര്‍ദ്ദേശമുള്ളതിനാൽ നൂറ് പേർ മാത്രമാണ് കൊടിയേറ്റ ചടങ്ങുകളിൽ പങ്കെടുത്തത്. 14,15,16 തീയതികളിലാണ് അഗ്രഹാര വീഥികളിൽ രഥം വലിക്കുക. ഉൽസവത്തിനെത്തുന്നവർ സ്വയം സുരക്ഷക്കായി മുഖാവരണവും സാനിറ്റൈസറും കൈയിൽ കരുതണമെന്നാണ് ജില്ലാ ഭരണകൂടം മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.

Most Read: മുല്ലപ്പെരിയാറിലെ മരംമുറി അധികൃതരുടെ അറിവോടെ; സംയുക്‌ത പരിശോധന നടത്തി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE