കണ്ണൂർ സർവകലാശാല നിയമനം ചട്ടവിരുദ്ധം; ഗവർണറുടെ നിലപാട് ശരിവെച്ച് ഹൈക്കോടതി

By News Desk, Malabar News
Kerala-High-Court-sudheesh-murder
Ajwa Travels

കൊച്ചി: കണ്ണൂർ സർവകലാശാല ബോർഡ് ഓഫ് സ്‌റ്റഡീസ് അംഗങ്ങളുടെ നിയമനത്തിൽ ഗവർണറുടെ നിലപാട് ശരിവെച്ച് ഹൈക്കോടതി. സർവകലാശാല ബോർഡ് ഓഫ് സ്‌റ്റഡീസ്‌ അംഗങ്ങളുടെ നിയമനം ചട്ടവിരുദ്ധമെന്ന് നിരീക്ഷിച്ച കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചു. അംഗങ്ങളുടെ നിയമനം ചോദ്യം ചെയ്‌തുള്ള ഹരജിയിലാണ് നടപടി.

ബോർഡ് ഓഫ് സ്‌റ്റഡീസ്‌ അംഗങ്ങളെ നിയമിച്ച രജിസ്‌ട്രാറുടെ നടപടി സർവകലാശാല ചട്ടങ്ങൾക്ക് വിരുദ്ധമാണെന്ന് കോടതി ചൂണ്ടിക്കാട്ടി. ഓഗസ്‌റ്റ്‌ 11നായിരുന്നു സർവകലാശാല രജിസ്‌ട്രാർ ഇതുസംബന്ധിച്ച ഉത്തരവ് ഇറക്കിയത്. ഈ നടപടി നിയമവിരുദ്ധമാണെന്ന് കോടതി നിരീക്ഷണം വന്നതോടെ വിഷയത്തിൽ ഗവർണറുടെ വാദമാണ് ശരിയെന്ന് തെളിയുകയാണ്. ചാൻസലർക്കാണ് അംഗങ്ങളെ നാമനിർദ്ദേശം ചെയ്യാനുള്ള അധികാരമെന്നായിരുന്നു ഗവർണറുടെ നിലപാട്.

നേരത്തെ ഗവർണർ കോടതിക്ക് നൽകിയ റിപ്പോർട്ടിലും ചാൻസലർക്കാണ് ബോർഡ് അംഗങ്ങളെ നാമനിർദ്ദേശം ചെയ്യാനുള്ള അധികാരമെന്ന് വ്യക്‌തമാക്കിയിരുന്നു. ചാൻസലർ നാമനിർദ്ദേശം ചെയ്യുന്ന അംഗങ്ങളെ നിയമിക്കുക മാത്രമാണ് സർവകലാശാല ചെയ്യേണ്ടത്. എന്നാൽ, കണ്ണൂർ സർവകലാശാലയിൽ ചട്ടങ്ങൾ ലംഘിക്കപ്പെട്ടു എന്നായിരുന്നു ചാൻസലർ കൂടിയായ ഗവർണർ കോടതിയെ അറിയിച്ചത്. ഈ റിപ്പോർട് ശരിവെച്ചാണ് ഇപ്പോൾ കോടതി ഉത്തരവ് ഇറക്കിയിരിക്കുന്നത്. കേസ് ജനുവരി 17ന് ഹൈക്കോടതി വീണ്ടും പരിഗണിക്കും.

Also Read: നടിയെ ആക്രമിച്ച കേസ്; ദിലീപിനെ വീണ്ടും ചോദ്യം ചെയ്യും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE