കണ്ണൂര്‍: കണ്ണൂര്‍ ജില്ലാ സംയുക്‌ത ഖാസിയായി കാന്തപുരം എപി അബൂബക്കര്‍ മുസ്‌ലിയാർ നിയമിതനായി. കണ്ണൂര്‍ അല്‍ അബ്‌റാര്‍ ഓഡിറ്റോറിയത്തില്‍ നടന്ന സ്‌ഥാനാരോഹണ ചടങ്ങിന് സയ്യിദ് ഫസല്‍ തങ്ങള്‍ കുറ, എസ്ബിപി തങ്ങള്‍ എന്നിവര്‍ നേതൃത്വം നല്‍കി.
കേരളാ മുസ്‌ലിം ജമാഅത്ത് സംസ്‌ഥാന ഉപാധ്യക്ഷന്‍ പട്ടുവം കെപി അബൂബക്കര്‍ മുസ്‌ലിയാർ പരിപാടി ഉൽഘാടനം ചെയ്‌തു. ജില്ലയിലെ എണ്‍പത് സുന്നി മഹല്ല് ജമാഅത്ത് ഭാരവാഹികളാണ് കാന്തപുരത്തെ ഖാസിയായി ബൈഅത്ത് ചെയ്‌തത്.
“എല്ലാ മതസ്ഥര്‍ക്കും സമാധാനത്തോടെയും സൗഹൃദത്തോടെയും ജിവിക്കാനുള്ള സാഹചര്യമുണ്ടാകണമെന്ന്“ കണ്ണൂര്‍ ജില്ലാ സംയുക്‌ത ജമാഅത്ത് ഖാസിയായി സ്‌ഥാനമേറ്റ ശേഷം അഖിലേന്ത്യാ ജംഇയ്യത്തുല്‍ ഉലമ ജനറൽ സെക്രട്ടറി കൂടിയായ കാന്തപുരം എപി അബൂബക്കര്‍ മുസ്‌ലിയാർ പറഞ്ഞു. “ഹൈന്ദവര്‍ക്കും മുസ്‌ലിമിനും ക്രൈസ്‌തവർക്കും ഉള്‍പ്പെടെ എല്ലാവര്‍ക്കും ജീവിക്കാന്‍ സാധിക്കണം. നമ്മുടെ നാട് നല്ല നാടായി മാറണം“; കാന്തപുരം കൂട്ടിച്ചേർത്തു.
പിപി അബ്‌ദുൽ ഹക്കീം സഅദി, അബ്‌ദുറഹിമാന്‍ മുസ്‌ലിയാർ പരിയാരം, കാടാച്ചിറ അബ്‌ദുറഹിമാന്‍ മുസ്‌ലിയാർ, മുഹമ്മദ് കുഞ്ഞി മുസ്‌ലിയാർ അഞ്ചാംപീടിക, പ്രഫ: യുസി അബ്‌ദുല്‍ മജീദ്, പികെ അലിക്കുഞ്ഞി ദാരിമി, കെ ഹാമിദ് മാസ്‌റ്റർ, സയ്യിദ് ജലാലുദ്ദീന്‍ ബുഖാരി വളപട്ടണം, സയ്യിദ് ജുനൈദ് തങ്ങള്‍ മാട്ടൂല്‍, എന്‍ അബ്‌ദുലത്തീഫ് സഅദി, കെഎം അബ്‌ദുല്ലക്കുട്ടി ബാഖവി, അബ്‌ദു റഷീദ് ദാരിമി തുടങ്ങിയ പ്രമുഖർ സ്‌ഥാനാരോഹണ ചടങ്ങില്‍ സംബന്ധിച്ചു.
Most Read: പിഡിപി യുവജന വിഭാഗം അധ്യക്ഷന്‍ വഹീദ് പരാ വീണ്ടും അറസ്‌റ്റില്‍