കൊച്ചി: കരിപ്പൂർ സ്വർണക്കടത്ത് കേസിൽ മുഖ്യപ്രതി മുഹമ്മദ് ഷഫീഖിന് ജാമ്യം. അന്വേഷണവുമായി പ്രതി സഹകരിച്ചതിനാൽ ഇയാളുടെ ജാമ്യാപേക്ഷയിൽ കസ്‌റ്റംസ് എതിർപ്പ് അറിയിച്ചില്ല. ഇക്കാര്യം പരിഗണിച്ച് കോടതി ജാമ്യം അനുവദിച്ച് ഉത്തരവിട്ടു. കേസിന്റെ അന്വേഷണ പുരോഗതി റിപ്പോർട് കസ്‌റ്റംസ് കോടതിയിൽ സമർപ്പിച്ചു.
വിദേശത്ത് നിന്നും കരിപ്പൂരിലേക്ക് സ്വർണം എത്തിച്ചത് ഷെഫീഖ് ആയിരുന്നു. സ്വർണം കൊണ്ടുവന്നത് അർജുന് നൽകാൻ വേണ്ടി തന്നെയാണെന്നും സ്വർണവുമായി എത്തുന്ന ദിവസം 25ഓളം തവണ അർജുൻ വിളിച്ചതായും മുഹമ്മദ് ഷഫീഖ് കസ്‌റ്റംസിനോട് വെളിപ്പെടുത്തി.
അതേസമയം അർജുൻ ആയെങ്കിയുടെ കസ്‌റ്റഡി അപേക്ഷയും കോടതി ഇന്ന് പരിഗണിക്കും. കഴിഞ്ഞ ദിവസം ടിപി ചന്ദ്രശേഖരൻ വധക്കേസ് പ്രതി മുഹമ്മദ് ഷാഫിയുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ സ്വർണക്കടത്തിൽ ഇരുവരും തമ്മിലുള്ള ബന്ധത്തിന് നിർണായക തെളിവുകൾ ലഭിച്ചിട്ടുണ്ട്. ഇരുവരെയും ഒരിമിച്ചിരുത്തി ചോദ്യം ചെയ്യേണ്ടതിനാൽ അർജുനെ കസ്‌റ്റഡിയിൽ വിട്ടു കിട്ടണമെന്നാണ് കസ്‌റ്റംസിന്റെ ആവശ്യം.
Read also: കോവിഡ് സ്‌ഥിതിഗതികള്‍ അനുകൂലമായാല്‍ സ്‌കൂളുകൾ തുറക്കും; മുഖ്യമന്ത്രി