കാസർഗോഡ്: ഗവൺമെന്റ് കോളേജ് വിവാദത്തിൽ മുൻ പ്രിൻസിപ്പൽ എം രമയ്‌ക്കെതിരെ കോളേജ് പിടിഎ രംഗത്തെത്തി. വിദ്യാർഥികൾക്കെതിരെയുള്ള ആരോപണങ്ങൾ അടിസ്‌ഥാന രഹിതമാണ്. പിടിഎ യോഗങ്ങളിൽ ഇത്തരം കാര്യങ്ങൾ ഇതുവരെ ഉന്നയിച്ചിട്ടില്ലെന്നും പിടിഎ വൈസ് പ്രസിഡണ്ട് അർജുൻ തായലങ്ങാടി വ്യക്‌തമാക്കി.
കുടിവെള്ള പ്രശ്‌നം ഉന്നയിച്ച വിദ്യാർഥികളെ ചേംബറിൽ പൂട്ടിയിട്ടെന്ന പരാതിയെ തുടർന്ന് പ്രിൻസിപ്പൽ രമയെ നേരത്തെ നീക്കം ചെയ്‌തിരുന്നു. ഇന്ന് ഈ വിഷയം ചർച്ച ചെയ്യുന്നതിന് വേണ്ടി കോളേജിൽ പിടിഎ യോഗം ചേർന്നിരുന്നു. യോഗത്തിന് ശേഷമാണ് പിടിഎ വൈസ് പ്രസിഡണ്ടിന്റെ പ്രതികരണം ഉണ്ടായത്.
കാസർഗോഡ് ഗവ. കോളജിലെ വിദ്യാർഥികൾക്കെതിരായ പരാമർശത്തിൽ എം രമ മാപ്പ് പറഞ്ഞിരുന്നു. വിദ്യാർഥികൾക്കെതിരായ പരാമർശങ്ങളിൽ അവർക്കുണ്ടായ മാനസിക വിഷമത്തിനും, കോളേജിന്റെ പ്രതിഛായക്ക് കോട്ടമുണ്ടായതിലും ഖേദം അറിയിക്കുകയാണെന്ന് എം രമ വാർത്ത കുറിപ്പിലൂടെ മുൻ അറിയിച്ചിരുന്നു.
Kerala News: കറുപ്പ് വിരോധം മാദ്ധ്യമ സൃഷ്‌ടി; പ്രതിപക്ഷ പ്രതിഷേധങ്ങളെ തള്ളി മുഖ്യമന്ത്രി