കൊച്ചി: ന്യൂനപക്ഷ ക്ഷേമ പദ്ധതികളിലെ അനുപാതം സംബന്ധിച്ച ഹൈക്കോടതി വിധി വന്ന സാഹചര്യത്തിൽ, ന്യൂനപക്ഷങ്ങൾക്ക് തുല്യ നീതി ഉറപ്പാക്കുന്നതിന് നിയമ നിർമ്മാണം നടത്താൻ സർക്കാർ തയ്യാറാകണമെന്ന് കെസിബിസി (കേരളാ കത്തോലിക്കാ ബിഷപ്പ് കൗൺസിൽ). ഹൈക്കോടതിയുടെ വിധി കമ്മീഷൻ റിപ്പോർട് തയ്യാറാക്കിയ പാലോളി മുഹമ്മദ് കുട്ടി സ്വാഗതം ചെയ്‌തത് പ്രതീക്ഷക്ക് വക നൽകുന്നുണ്ടെന്നും കെസിബിസി വ്യക്‌തമാക്കുന്നു.
ശാസ്‌ത്രീയ പഠനം നടത്താതെയാണ് ന്യൂനപക്ഷ ക്ഷേമ പദ്ധതികളിലെ അനുപാതം സംബന്ധിച്ച സർക്കാർ ഉത്തരവ് ഇറക്കിയത്. ഇക്കാര്യം ഹൈക്കോടതിയുടെ വിധിയിൽ വ്യക്‌തമാണ്. ന്യൂനപക്ഷ ക്ഷേമം എന്നത് എല്ലാ വിഭാഗം ന്യൂനപക്ഷങ്ങളുടെയും ക്ഷേമം എന്നായിരിക്കണം. നിക്ഷിപ്‌ത താൽപ്പര്യങ്ങൾ വച്ചോ രാഷ്‌ട്രീയ ലാഭം നോക്കിയോ മാത്രം ആനുകൂല്യങ്ങൾ വിതരണം ചെയ്യുന്നത് സാമൂഹിക അസന്തുലിതാവസ്‌ഥക്ക് കാരണമാകുമെന്നും കെസിബിസി വ്യക്‌തമാക്കി.
ഭരണഘടന വിഭാവനം ചെയ്യുന്നതുപോലെ ഓരോ വിഭാഗത്തിനും അർഹിക്കുന്ന പരിഗണന കൊടുത്ത് മുഖ്യമന്ത്രി പദ്ധതികൾ തയ്യാറാക്കുമെന്ന് പ്രതീക്ഷിക്കുന്നതായും കെസിബിസി വക്‌താവ് ഫാ. ജേക്കബ് പാലക്കാപ്പിള്ളിൽ പറഞ്ഞു.
Must Read: വാക്‌സിനേഷൻ; വിദേശത്ത് പോകുന്നവര്‍ അറിയേണ്ടതെല്ലാം; സംശയങ്ങളും മറുപടിയും