തിരുവനന്തപുരം: സർക്കാർ ഇന്ന് പുറത്ത് വിട്ട കണക്കനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 88,914 സാമ്പിൾ പരിശോധന വിധേയമാക്കി. ഇതിൽ 12,297 പേർക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്. രോഗമുക്‌തി നേടിയവർ 16,333 പേരും കോവിഡ് മരണം സ്‌ഥിരീകരിച്ചത് 74 പേർക്കുമാണ്. ഇന്നത്തെ ടെസ്‌റ്റ് പോസിറ്റിവിറ്റി ശതമാനം 13.83%വും ചികിൽസയിലുള്ളത് 1,37,043 പേരുമാണ്.
ആകെ രോഗ ബാധിതരുടെ ജില്ല തിരിച്ചുള്ള കണക്ക്;
കാസർഗോഡ്: 190
കണ്ണൂർ: 606
വയനാട്: 366
കോഴിക്കോട്: 1112
മലപ്പുറം: 894
പാലക്കാട്: 720
തൃശ്ശൂർ: 1552
എറണാകുളം: 1904
ആലപ്പുഴ: 700
കോട്ടയം: 894
ഇടുക്കി: 639
പത്തനംതിട്ട: 554
കൊല്ലം: 746
തിരുവനന്തപുരം: 1420
സമ്പര്‍ക്ക രോഗികള്‍ 11,742 ഇന്നുണ്ട്. ഉറവിടം അറിയാത്ത 444 രോഗബാധിതരും, 1,37,043 പേർ നിലവിൽ ചികിൽസയിലുമുണ്ട്. ആരോഗ്യരംഗത്തുള്ള 50 പേർക്കാണ് ഇന്ന് രോഗബാധ സ്‌ഥിരീകരിച്ചത്. സമ്പർക്ക രോഗികളുടെ ശതമാനകണക്ക് നോക്കിയാൽ അത് 95.49 ശതമാനമാണ്.ഇന്നത്തെ 12,297 രോഗബാധിതരില്‍ 61 പേർ യാത്രാ ചരിത്രം ഉള്ളവരാണ്.
Related News: കോവിഡ് ഇന്ത്യ; 22,842 പുതിയ കേസുകൾ, കേരളത്തിൽ 13.65% പോസിറ്റിവിറ്റി
ഇന്ന് കോവിഡില്‍ നിന്ന് മുക്‌തി നേടിയവര്‍ 16,333, ജില്ല തിരിച്ചുള്ള കണക്ക് ഇനി പറയുന്നതാണ്; തിരുവനന്തപുരം 1354, കൊല്ലം 1924, പത്തനംതിട്ട 995, ആലപ്പുഴ 1033, കോട്ടയം 1014, ഇടുക്കി 688, എറണാകുളം 1728, തൃശൂര്‍ 1738, പാലക്കാട് 1108, മലപ്പുറം 1268, കോഴിക്കോട് 1754, വയനാട് 674, കണ്ണൂര്‍ 840, കാസര്‍ഗോഡ് 215 . ഇനി ചികിൽസയിലുള്ളത് 1,37,043 ഇതുവരെ ആകെ 45,57,199 പേര്‍ കോവിഡില്‍ നിന്നും മുക്‌തി നേടി.
സംസ്‌ഥാനത്ത് ആകെ കോവിഡ് മരണം ഇത് വരെ 25,377 ആയി. ഇന്ന് കോവിഡ്-19 സ്‌ഥിരീകരിച്ച മരണങ്ങള്‍ 74 ആണ്. ആരോഗ്യ രംഗത്ത് നിന്ന് 50 പേർക്കാണ് ഇന്ന് രോഗബാധ സ്‌ഥിരീകരിച്ചത്.
Most Read: സംസ്‌ഥാനത്ത് നാളെ കോളേജുകൾ തുറക്കും; വിദ്യാർഥികൾ വീണ്ടും ക്യാംപസിലേക്ക്
സംസ്‌ഥാനത്തെ കോവിഡ് പരിശോധന: കഴിഞ്ഞ 24 മണിക്കൂറിനിടെ 88,914 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) എട്ടിന് മുകളിലുള്ള 368 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 745 വാര്‍ഡുകളാണുള്ളത്. ഇവിടെ കര്‍ശന നിയന്ത്രണമുണ്ടാകും.
സംസ്‌ഥാനത്തെ വിവിധ ജില്ലകളിലായി 4,29,581 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 4,12,902 പേര്‍ വീട്/ഇൻസ്‌റ്റിറ്റ്യൂഷണൽ ക്വാറന്റെയ്‌നിലും 16,679 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1101 പേരെയാണ് ഇന്ന് പുതുതായി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
Most Read: ആര്യന്‍ ഖാന്റെ അറസ്‌റ്റ് ഉടനെന്ന് റിപ്പോർട്; ചാറ്റുകൾ പരിശോധിക്കുന്നു