തിരുവനന്തപുരം: കോവിഡിന്റെ രണ്ടാം വരവ് സംസ്‌ഥാനത്തെ സ്‌ഥിതി രൂക്ഷമാക്കവേ രണ്ടാഴ്‌ച അടിയന്തര ലോക്ക്‌ഡൗൺ പ്രഖ്യാപിക്കണമെന്ന് കേരള ഗവൺമെന്റ് മെഡിക്കൽ ഓഫീസേഴ്‌സ് അസോസിയേഷൻ (കെജിഎംഒഎ). അതിതീവ്ര രോഗവ്യാപനത്തിന്റെ ഘട്ടത്തിലായതിനാൽ അടിയന്തര ഇടപെടൽ വേണം. ജനിതക വ്യതിയാനം വന്ന വൈറസ് വായുവിലൂടെ പകരുമെന്നും മെഡിക്കൽ അസോസിയേഷൻ മുന്നറിയിപ്പ് നൽകി.
രോഗവ്യാപനത്തിന്റെ കണ്ണി മുറിക്കാന്‍ മറ്റ് മാര്‍ഗമില്ല. ആരോഗ്യ പ്രവര്‍ത്തകരുടെ ക്ഷാമം അടിയന്തരമായി പരിഹരിക്കണം. പൊതുഇടങ്ങളില്‍ ആളുകള്‍ എത്തുന്നത് ഒഴിവാക്കണം. അവര്‍ വീടുകളില്‍ തന്നെ ഇരിക്കുന്നുവെന്ന് ഉറപ്പാക്കണം. ഒരു രോഗിയില്‍ നിന്ന് നൂറ് കണക്കിന് ആളുകളിലേക്ക് കോവിഡ് പകരാന്‍ സാധ്യതയുണ്ടെന്നും അസോസിയേഷൻ അധികൃതർ പറഞ്ഞു.
കൂടാതെ, സര്‍ക്കാരിന്റെ ഇടപെടലിനായി ഡോക്‌ടർമാരുടെ സംഘടന നിർദ്ദേശങ്ങൾ സമര്‍പ്പിച്ചു. നിലവില്‍ രണ്ടര ലക്ഷത്തില്‍ അധികം രോഗികളാണ് സംസ്‌ഥാനത്തുള്ളത്. കഴിഞ്ഞ ദിവസങ്ങളിലായി ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്ക് 25 ശതമാനം കടന്നിരുന്നു.
Also Read: സംസ്‌ഥാനത്ത് വാഹന പരിശോധന കർശനമാക്കി പോലീസ്