പിഎം വാര്യരെ ഖലീല്‍ ബുഖാരി തങ്ങള്‍ സന്ദര്‍ശിച്ചു

By Desk Reporter, Malabar News
Khaleel Bukhari Thangal visited Dr PM Varrier (PM Varier)
കോട്ടക്കല്‍ ആര്യ വൈദ്യശാലയുടെ പുതിയ മാനേജിംഗ് ട്രസ്‌റ്റി പിഎം വാര്യരെ മഅ്ദിന്‍ അക്കാദമി ചെയര്‍മാന്‍ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി സന്ദര്‍ശിച്ചപ്പോള്‍
Ajwa Travels

കോട്ടക്കല്‍: കോട്ടക്കല്‍ ആര്യ വൈദ്യശാലയുടെ പുതിയ മാനേജിംഗ് ട്രസ്‌റ്റി പി മാധവന്‍ വാര്യരെ മഅ്ദിന്‍ അക്കാദമി ചെയര്‍മാന്‍ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി സന്ദര്‍ശിച്ചു.

52 വര്‍ഷത്തോളം കോട്ടക്കല്‍ ആര്യവൈദ്യശാലയില്‍ പികെ വാര്യര്‍ക്കൊപ്പം സേവനമനുഷ്‌ഠിച്ച പിഎം വാര്യര്‍ക്ക് ആയുര്‍വേദത്തിന്റെയും നമ്മുടെ രാജ്യത്തിന്റെയും പ്രശസ്‌തി കൂടുതൽ ഉയരങ്ങളിലേക്ക് നയിക്കാനാകട്ടെ എന്ന് ഖലീല്‍ ബുഖാരി തങ്ങള്‍ ആശംസിച്ചു.

താന്‍ വിവിധ രാജ്യങ്ങളിലെ യൂണിവേഴ്‌സിറ്റി സന്ദര്‍ശനം നടത്തിയ വേളകളില്‍ കോട്ടക്കല്‍ ആര്യവൈദ്യശാലക്ക് അവര്‍ നല്‍കുന്ന പ്രാധാന്യത്തെ കുറിച്ച് മനസിലാക്കിയിട്ടുണ്ട്. അന്താരാഷ്‌ട്ര രംഗത്തെ ഈ അംഗീകാരം ആയുര്‍വേദത്തില്‍ പുതിയ ഗവേഷണങ്ങള്‍ക്ക് സഹായകമാകുമെന്നും തങ്ങള്‍ അഭിപ്രായപ്പെട്ടു.

പികെ വാര്യരുടെ മരണവേളയില്‍ തങ്ങള്‍ നേരിട്ടെത്തി അനുശോചനം രേഖപ്പെടുത്തി കുടുംബത്തിന്റെ ദുഖത്തില്‍ പങ്കുചേര്‍ന്നതില്‍ പിഎം വാര്യര്‍ കൃതജ്‌ഞത രേഖപ്പെടുത്തി. വിദ്യാഭ്യാസ സേവന രംഗത്ത് മഅ്ദിന്‍ അക്കാദമിയുമായി സഹകരിക്കുമെന്ന് വാര്യര്‍ അറിയിച്ചു.

ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ഡോ ജിസി ഗോപാല പിള്ളയോടും തങ്ങള്‍ ചര്‍ച്ച നടത്തി. മഅ്ദിന്‍ അക്കാദമിക് ഡയറക്‌ടർ നൗഫല്‍ കോഡൂര്‍, റഷീദ് സീനത്ത് ഗ്രൂപ്പ് ചെയര്‍മാന്‍ അബ്‌ദുറഷീദ് ഹാജി എന്നിവരും തങ്ങളോടൊപ്പം ഉണ്ടായിരുന്നു.

Most Read: ഭിന്നിച്ച് ഭരിക്കാമെന്ന ചിലരുടെ മോഹം; തമിഴ്നാട് വിഭജനത്തിനെതിരെ കമൽ ഹാസൻ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE