കൊല്ലം: ശാസ്‌താംനടയിൽ സ്‌ത്രീധന പീഡനത്തെ തുടർന്ന് ഭര്‍തൃ വീട്ടില്‍ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ വിസ്‌മയയുടെ നിലമേല്‍ കൈതോടുള്ള വീട് സന്ദര്‍ശിച്ച് മുന്‍ മന്ത്രിയും എംഎൽഎയുമായ കെകെ ശൈലജ. വിസ്‌മയ നേരിട്ടത് കടുത്ത അവഹേളനവും പീഡനവുമാണെന്ന് കെകെ ശൈലജ പറഞ്ഞു.
ഇത് ഒരു കുടുംബത്തില്‍ മാത്രമുണ്ടാകുന്ന സംഭവമല്ല. സ്‌ത്രീധന നിരോധന നിയമം നിലവിലുണ്ടായിട്ടും ഇത്തരത്തില്‍ സംഭവിക്കുന്നതിന് പിന്നില്‍ സ്വര്‍ണത്തോടും പണത്തോടുമുള്ള ഒരു വിഭാഗത്തിന്റെ ആര്‍ത്തിയാണെന്നും എംഎൽഎ പറഞ്ഞു.
ഓരോ വ്യക്‌തിയും സ്‌ത്രീധനത്തിന് എതിരെയുള്ള പ്രചാരണത്തില്‍ പങ്കെടുക്കണം. ഇതിനെതിരെ സര്‍ക്കാര്‍ നിരവധി പദ്ധതികള്‍ കൊണ്ടുവരാറുണ്ട്. എന്നാല്‍ ജനങ്ങളുടെ പൂര്‍ണ സഹകരണത്തോടെ മാത്രമേ അത്തരത്തിലുള്ള പദ്ധതികള്‍ വിജയം കാണുകയുള്ളൂ. ഓരോരുത്തരും സ്‌ത്രീധനം കൊടുക്കുകയോ, വാങ്ങുകയോ ചെയ്യില്ലെന്ന് ഉറച്ച തീരുമാനം എടുക്കണം. വിവാഹം കച്ചവടമായി കാണരുതെന്നും കെകെ ശൈലജ കൂട്ടിച്ചേര്‍ത്തു.
Most Read: ഡെല്‍റ്റ പ്ളസ്: പാലക്കാട്ടെ രണ്ട് പഞ്ചായത്തുകള്‍ അടച്ചിടും; ജാഗ്രതാ നിർദ്ദേശം