കോഴിക്കോട്: കോടഞ്ചേരിയില്‍ പ്രണയിച്ചു വിവാഹം ചെയ്‌ത വധു ജ്യോൽസ്‌ന ജോസഫിന്റെ വീട് കോണ്‍ഗ്രസ് സംഘം ഇന്ന് സന്ദര്‍ശിച്ചേക്കും. കഴിഞ്ഞ ദിവസം വീട് സന്ദര്‍ശിക്കാന്‍ തീരുമാനിച്ചിരുന്നുവെങ്കിലും അവസാനനിമിഷം മാറ്റിവെക്കുകയായിരുന്നു.
ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുത്തിട്ടില്ലെന്ന് ജില്ലാ നേതൃത്വം അറിയിച്ചു. പ്രദേശത്ത് സിപിഎം വര്‍ഗീയ വിഭാഗീയത സൃഷ്‌ടിക്കുന്നുവെന്നാണ് കോണ്‍ഗ്രസ് നിലപാട്. സിപിഎമ്മിന്റെ രാഷ്‌ട്രീയ വിശദീകരണ യോഗത്തിന് മറുപടിയായി പൊതുയോഗം സംഘടിപ്പിക്കാനും ആലോചനയുണ്ട്.
മിശ്ര വിവാഹത്തില്‍ ജ്യോൽസ്‌നയുടെ പിതാവ് ഹൈക്കോടതിയെ സമീപിച്ചിരുന്നു. മകളെ ചതിച്ചുവെന്നാണ് പിതാവ് ജോസഫ് ആരോപിക്കുന്നത്. വിഷയത്തിൽ സംസ്‌ഥാന പോലീസ് നടത്തുന്ന അന്വേഷണത്തില്‍ വിശ്വാസമില്ല. എന്‍ഐഎ പോലുള്ള കേന്ദ്ര അന്വേഷണ ഏജന്‍സി കേസ് അന്വേഷിക്കണം. നിയമപരമായി മുന്നോട്ട് പോകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Most Read: സന്തോഷ് ട്രോഫി ഫുട്ബോൾ ചാമ്പ്യൻഷിപ്പിന് ഇന്ന് തുടക്കമാകും