കോഴിക്കോട്: കോർപറേഷൻ പരിധിയിൽ കണ്ടെയ്‌മെന്റ് വ്യവസ്‌ഥയിൽ ഇളവുകൾ പ്രഖ്യാപിച്ചു. ഇനിമുതൽ 80ൽ കൂടുതൽ കോവിഡ് രോഗികളുള്ള കോർപറേഷൻ വാർഡുകളിലായിരിക്കും കണ്ടെയ്‌മെന്റ് സോൺ നിലവിൽ വരിക. ഇതുവരെ 30 കേസുകൾ കൂടുതലുള്ള വാർഡുകളായിരുന്നു കണ്ടെയ്‌മെന്റ് സോൺ പരിധിയിൽ പെട്ടിരുന്നത്.
ജില്ലാ കളക്‌ടറുടെ നേതൃത്വത്തിൽ ചേർന്ന പ്രത്യേക കൗൺസിൽ യോഗത്തിലാണ് തീരുമാനം. മേയർ ബീനാ ഫിലിപ്പാണ് നിയന്ത്രണം സംബന്ധിച്ച ഇളവുകൾ പ്രഖ്യാപിച്ചത്. നഗര പരിധിയിലെ ജനസംഖ്യ കൂടി കണക്കിലെടുത്താണ് കോവിഡ് കണ്ടെയ്‌മെന്റ് വ്യവസ്‌ഥകളിൽ കോർപറേഷൻ ഇളവുകൾ നൽകുന്നത്.
നഗരത്തിൽ രോഗവ്യാപനവും, മരണ നിരക്കും കൂടുതലുള്ള തീരദേശ വാർഡുകളായ കപ്പക്കൽ, പുതിയാപ്പ എന്നിവിടങ്ങളിലെ മുഴുവൻ പേർക്കും വാക്‌സിനേഷൻ നടത്താനും യോഗത്തിൽ തീരുമാനമായി.
Read Also: പടിയൂരിൽ മദ്യലഹരിയിൽ ജ്യേഷ്‌ഠനെ അനുജൻ കുത്തിക്കൊന്നു