കെഎസ്ആര്‍ടിസി തൊഴിലാളി സംഘടന ഹിതപരിശോധ; ഫലം ഇന്ന്

By Team Member, Malabar News
KSRTC trade union
Representational image
Ajwa Travels

തിരുവനന്തപുരം : സംസ്‌ഥാനത്ത് കെഎസ്ആര്‍ടിസിയിലെ തൊഴിലാളി സംഘടനകള്‍ക്ക് അംഗീകാരം നല്‍കുന്നതിനായുള്ള ഹിതപരിശോധനയുടെ ഫലം ഇന്ന് പുറത്തുവരും. ഹിതപരിശോധനയില്‍ സംസ്‌ഥാനത്താകെ 26,848 ആളുകളാണ് വോട്ടുകള്‍ രേഖപ്പെടുത്തിയത്. സംസ്‌ഥാനത്തെ കെഎസ്ആര്‍ടിസിയില്‍ സ്‌ഥിരം ജീവനക്കാരായ 27,471 ആളുകള്‍ക്കാണ് വോട്ട് ചെയ്യാനുള്ള അനുമതി ഉണ്ടായിരുന്നത്. അതായത് 97.78 ശതമാനം വോട്ടാണ് ഹിതപരിശോധനയില്‍ രേഖപ്പെടുത്തിയത്.

എറണാകുളം റീജിയണല്‍ ജോയിന്റ് ലേബര്‍ കമ്മീഷണറുടെ ഓഫീസിലാണ് വോട്ടെണ്ണല്‍ നടക്കുന്നത്. വോട്ടെണ്ണലില്‍ 15 ശതമാനം നേടുന്ന സംഘടനകള്‍ക്ക് പ്രവര്‍ത്തിക്കുന്നതിനുള്ള അനുമതി നല്‍കും. കൂടാതെ 51 ശതമാനം വോട്ട് നേടി വിജയിക്കുന്ന സംഘടനയെ സോള്‍ ബാര്‍ഗയിനിങ് ഏജന്റ് ആയി പരിഗണിക്കും. ഹിതപരിശോധനയില്‍ 7 സംഘടനകളാണ് സംസ്‌ഥാനത്ത് മൽസരിച്ചത്.

ഹിതപരിശോധ നടത്തുന്നതിനായി സംസ്‌ഥാന വ്യാപകമായി 100 ബൂത്തുകളാണ് ഒരുക്കിയിരുന്നത്. കെഎസ്ആര്‍ടിസി ഡിപ്പോകള്‍ തന്നെയായിരുന്നു ബൂത്തുകളാക്കിയത്. അതിനാല്‍ അതാത് ഡിപ്പോകളുടെ ജീവനക്കാര്‍ക്ക് അവിടെ തന്നെ വോട്ട് ചെയ്യാനുള്ള അവസരം ഉണ്ടായിരുന്നു. ഏറ്റവും കൂടുതല്‍ ബൂത്തുകളും, വോട്ടര്‍മാരും ഉണ്ടായിരുന്നത് തിരുവനന്തപുരത്ത് ആയിരുന്നു. സോണുകള്‍ തിരിച്ചുള്ള കണക്കുകള്‍ പരിശോധിക്കുമ്പോള്‍ തിരുവനന്തപുരം സോണില്‍ വോട്ടവകാശമുള്ള 10,349 ജീവനക്കാരില്‍ 10,147 ജീവനക്കാര്‍ വോട്ട് ചെയ്‌തു. എറണാകുളം സോണില്‍ വോട്ടവകാശം ഉണ്ടായിരുന്ന 9,817 ജീവനക്കാരില്‍ 9,574 പേരും, കോഴിക്കോട് സോണില്‍ വോട്ടവകാശം ഉണ്ടായിരുന്ന 7,305 ജീവനക്കാരില്‍ 7,121 പെടും ഹിതപരിശോധനയില്‍ വോട്ട് രേഖപ്പെടുത്തി.

Read also : കരിപ്പൂരില്‍ സ്വര്‍ണ്ണവേട്ട; പിടികൂടിയത് ഒരു കോടിയിലധികം രൂപയുടെ സ്വര്‍ണ്ണം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE