കൽപ്പറ്റ: വയനാട്ടിലെ വർധിച്ച് വരുന്ന തെരുവ് നായ ശല്യം പരിഹരിക്കാൻ മുന്നിട്ടിറങ്ങി കുടുംബശ്രീ പ്രവർത്തകർ. ആനിമൽ ബർത്ത് കൺട്രോൾ (എ.ബി.സി) പദ്ധതിയുടെ ഭാഗമായാണ് നായ്‌ക്കളെ പിടികൂടാൻ കുടുംബശ്രീ ഇറങ്ങുന്നത്. പ്രത്യേക പരിശീലനം നേടിയ അംഗങ്ങളെയാണ് പുതിയ ദൗത്യം ഏൽപ്പിച്ചിരിക്കുന്നത്.
ഒരു തെരുവ് നായയെ പിടികൂടി എ.ബി.സി യൂണിറ്റിൽ എത്തിച്ചാൽ 2100 രൂപയാണ് തദ്ദേശ സ്‌ഥാപനങ്ങൾ നൽകേണ്ടത്. കുടുംബശ്രീ ജില്ലാ മിഷന് നഗരസഭകളും പഞ്ചായത്തുകളും ഈ തുക നൽകിയാൽ ഉടൻ തന്നെ അതാത് തദ്ദേശ സ്വയംഭരണ പരിധിയിലെ തെരുവ് നായ്‌ക്കളെ പിടികൂടാൻ കുടുംബശ്രീ പ്രവർത്തകരെത്തും. അതേസമയം, ഒരു നായയെ പിടിച്ച് യൂണിറ്റിൽ എത്തിച്ചാൽ മാത്രമേ 2100 രൂപ ലഭിക്കുകയുള്ളൂ.
Wayanad News: സ്‌ഥലമെടുപ്പ് നീളുന്നു; പുനരധിവാസ പ്രതിസന്ധിയിൽ ആദിവാസി വിഭാഗം
ഈ തുക പ്രവർത്തകരുടെ യാത്രാച്ചെലവ്, ഭക്ഷണം, നായ്‌ക്കളുടെ ശസ്‌ത്രക്രിയ
നടത്തുന്ന ഡോക്‌ടറുടെ ചെലവ് എന്നിവക്കായി ഉപയോഗിക്കണം. സുൽത്താൻ ബത്തേരി കോട്ടക്കുന്നിലെ മൃഗസംരക്ഷണ പരിപാലന കേന്ദ്രത്തിലാണ് എ.ബി.സി യൂണിറ്റ് പ്രവർത്തിക്കുന്നത്. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിക്കുന്ന നായ്‌ക്കളെ ഇവിടുത്തെ കൂടുകളിൽ പാർപ്പിച്ച് നിരീക്ഷിച്ചതിന് ശേഷം മാത്രമേ വന്ധ്യംകരണം ചെയ്യുകയുള്ളൂ.