തൃശൂർ: കുതിരാനിലെ ഒരു തുരങ്കം മാര്‍ച്ച് 31ന് പണി പൂര്‍ത്തീകരിച്ച് ദേശീയ പാതാ അതോറിറ്റിക്ക് കൈമാറും. കരാറുകാരന്‍ ഹൈക്കോടതിയില്‍ അറിയിച്ചതാണ് ഇക്കാര്യം. നിലവിലെ റോഡ് ഇതിനായി അടച്ചിടേണ്ടി വരുമെന്നും കരാറുകാരന്‍ ചൂണ്ടിക്കാട്ടി.
എന്നാല്‍ പാത തുറക്കുന്നത് വിദഗ്‌ധ സമിതി പരിശോധനക്ക് ശേഷമേ ഉണ്ടാകൂ എന്ന് ദേശീയ പാതാ അതോറിറ്റി ഹൈക്കോടതിയെ അറിയിച്ചു. വിദഗ്‌ധ സമിതി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സാവകാശം വേണമെന്നും ദേശീയ പാതാ അതോറിറ്റി വ്യക്‌തമാക്കി.
കുതിരാന്‍ തുരങ്ക പാത അടിയന്തരമായി തുറക്കണമെന്ന് ആവശ്യപ്പെട്ടുള്ള ചീഫ് വിപ്പ് കെ രാജന്റെ ഹരജിയിലാണ് വിശദീകരണം. നിരന്തരമുണ്ടാകുന്ന അപകടങ്ങള്‍ കണക്കിലെടുത്ത് അടിയന്തര നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ടുള്ളതാണ് ഹരജി. ഹരജി 26ന് പരിഗണിക്കാനായി മാറ്റി.
Read Also: ‘ഭയപ്പെടുത്തലാണ് ലക്ഷ്യം’; സെൻസർ ബോഡ് വിവാദത്തിൽ പ്രതികരിച്ച് പാർവതി