കൊച്ചി: ലോക്ക്ഡൗണ്‍ കാലത്തെ ലക്ഷദ്വീപ് ഭരണകൂടത്തിന്റെ പ്രവര്‍ത്തനം തൃപ്‌തികരമെന്ന് ഹൈക്കോടതി. ദ്വീപില്‍ ഭക്ഷ്യ പ്രതിസന്ധിയുണ്ടെന്ന ആക്ഷേപത്തില്‍ കഴമ്പില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. ലക്ഷദ്വീപില്‍ ഭക്ഷ്യകിറ്റ് വിതരണം ആവശ്യപ്പെട്ടുള്ള ഹരജി തീര്‍പ്പാക്കിയാണ് ഹൈക്കോടതി നടപടി. നിലവിൽ ഹരജിക്കാരന്റെ ആവശ്യങ്ങള്‍ അനുവദിക്കേണ്ട സാഹചര്യമില്ലെന്നും ചീഫ് ജസ്‌റ്റിസ് അധ്യക്ഷനായ ബെഞ്ച് വിലയിരുത്തി.
ലക്ഷദ്വീപ് സ്വദേശിയായ നാസിഖാണ് ഹരജി നല്‍കിയത്. ലക്ഷദ്വീപിലെ ജനങ്ങൾ പട്ടിണിയിലാണെന്നും, അവർക്ക് ഭക്ഷ്യ സാധനങ്ങളടങ്ങിയ കിറ്റ് സൗജന്യമായി വിതരണം ചെയ്യാൻ കേന്ദ്ര സർക്കാരിന് നിർദ്ദേശം നൽകണമെന്നും ആവശ്യപ്പെട്ടായിരുന്നു ഹരജി സമർപ്പിച്ചത്. പണവും ഭക്ഷണവുമില്ലാതെ ജനങ്ങൾ വലയുകയാണെന്നും കർഫ്യൂ മൂലം കവരത്തിയിലും അമിനി ദ്വീപിലുമെല്ലാം കടുത്ത ഭക്ഷ്യക്ഷാമം ഉണ്ടെന്നും ഹരജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.
Read Also: പുൽവാമയിൽ ഏറ്റുമുട്ടൽ തുടരുന്നു; മൂന്ന് ഭീകരരെ സൈന്യം വധിച്ചു