തെലുങ്കാനയില്‍ ഭൂമി ഇടപാടുകളും ഇനി ഓണ്‍ലൈനിലൂടെ

By Staff Reporter, Malabar News
MALABARNEWS-TELUNKANA
K Chandrasekhar Rao
Ajwa Travels

ഹൈദരാബാദ്: സംസ്‌ഥാനത്തെ മുഴുവന്‍ ഭൂമി ഇടപാടുകളും ഓണ്‍ലൈന്‍ വഴി ആക്കാനുള്ള തെലുങ്കാന സര്‍ക്കാരിന്റെ വിപ്‌ളവകരമായ പദ്ധതിക്ക് ഇന്ന് തുടക്കം. ‘ധരണി‘ എന്ന് പേരിട്ടിരിക്കുന്ന ഓണ്‍ലൈന്‍ പോര്‍ട്ടല്‍ വഴിയാകും ഇനി ഭൂമി സംബന്ധമായ എല്ലാ ഇടപാടുകളുമെന്ന് സര്‍ക്കാര്‍ അറിയിച്ചു. ഇതിന്റെ ഭാഗമായി സെപ്റ്റംബര്‍ എട്ട് മുതല്‍ സംസ്‌ഥാനത്ത് ഭൂമി ഇടപാടുകള്‍ താല്‍ക്കാലികമായി നിര്‍ത്തി വെച്ചിരുന്നു.

ഇന്ന് മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവു പദ്ധതി ഉല്‍ഘാടനം ചെയ്യുന്നതോടെ നിര്‍ത്തിവെച്ച രജിസ്ട്രേഷന്‍ നടപടികള്‍ വീണ്ടും ആരംഭിക്കും. മല്‍ക്കജഗിരി ജില്ലയിലെ മുധു ചിന്ദാലപ്പള്ളി ഗ്രാമത്തിലാണ് പദ്ധതിയുടെ ഔദ്യോഗിക ഉല്‍ഘാടനം നടക്കുന്നത്. പദ്ധതിയുമായി ബന്ധപ്പെട്ട് സംസ്‌ഥാനത്തെ ഭൂരേഖകള്‍ എല്ലാം തന്നെ ഡിജിറ്റലൈസ് ചെയ്യുന്ന പ്രവര്‍ത്തി ഈയിടെയാണ് പൂര്‍ത്തീകരിച്ചത്.

വീട് വെക്കുന്നതിനും, കാര്‍ഷിക ആവശ്യത്തിനും, വ്യവസായിക കാര്യങ്ങള്‍ക്കും  ഉപയോഗിക്കുന്ന ഭൂമിയുമായി ബന്ധപ്പെട്ട എല്ലാ ഇടപാടുകളും ഗ്രാമ-നഗര വ്യത്യാസമില്ലാതെ പോര്‍ട്ടലിലൂടെ ലഭ്യമാകും.

തെലുങ്കാന സര്‍ക്കാരിന്റെ സാങ്കേതിക വിഭാഗമാണ് പോര്‍ട്ടല്‍ രൂപകല്‍പന ചെയ്‌തത്. കൃഷിഭൂമി, കാര്‍ഷികേതര ആവശ്യങ്ങള്‍ക്കുള്ള ഭൂമി എന്നിങ്ങനെ രണ്ട് ഭാഗങ്ങളായാണ് പോര്‍ട്ടലിന്റെ പ്രവര്‍ത്തനം.

ഇത്തരമൊരു ആശയം നടപ്പിലാക്കുന്നത് രാജ്യത്ത് പുതിയൊരു രീതിക്ക് തന്നെ കാരണമാവുമെന്ന് തെലുങ്കാന ചീഫ് സെക്രട്ടറി സോമേഷ് കുമാര്‍ പറയുന്നു. ഒപ്പം പദ്ധതി നടപ്പിലാക്കുന്നതിലൂടെ ഇടപാടുകള്‍ കൂടുതല്‍ സുതാര്യവും എളുപ്പവുമാകുമെന്ന് അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. രാജ്യത്ത് മുഴുവന്‍ പിന്തുടരാവുന്ന മാതൃകയാണ് ഇതെന്നും അദ്ദേഹം പറയുന്നു.

Read Also: ഡെല്‍ഹി വായു മലിനീകരണം; പുതിയ കമ്മിറ്റിക്കായി കേന്ദ്രം ഓര്‍ഡിനന്‍സ് ഇറക്കി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE