മലപ്പുറം: മുസ്‌ലിം ലീഗ് പ്രവർത്തകൻ ആര്യാടൻ മുഹമ്മദ് സമീർ കൊല്ലപ്പെട്ട കേസിൽ 4 പ്രതികളെ കോടതി റിമാൻഡ് ചെയ്‌തു. ഒറവംപുറം സ്വദേശികളായ കിഴക്കും പറമ്പിൽ നിസാം, പിതാവ് മോയിൻ ബാപ്പു, ഇദ്ദേഹത്തിന്റെ സഹോദരൻ മജീദ് നിസാമിന്റെ സുഹൃത്ത് ഐലക്കര യാസർ എന്നിവരെയാണ് പെരിന്തൽമണ്ണ കോടതി റിമാൻഡ് ചെയ്‌തത്.
ആര്യാടൻ വീട്ടിൽ മുഹമ്മദ് സമീർ (26) ആണ് കൊല്ലപ്പെട്ടത്. കൊലപാതകത്തിന് ഉപയോഗിച്ച ആയുധം പൊലീസ് കണ്ടെടുത്തിട്ടുണ്ട്. കരുവാരകുണ്ട് സിഐ എ സജിത്തിനാണ് അന്വേഷണ ചുമതല. അതേസമയം, സമീറിന്റെ മരണം രാഷ്‌ട്രീയ കൊലപാതകമാണെന്നും സംഭവത്തിന് പിന്നിൽ സിപിഎം പ്രവർത്തകരാണെന്നും യുഡിഎഫ് ആരോപിച്ചു. എന്നാൽ, രാഷ്‌ട്രീയ സംഘർഷമല്ലെന്നും രണ്ട് കുടുംബങ്ങൾ തമ്മിലുള്ള തർക്കമാണെന്നും സിപിഎം വ്യക്‌തമാക്കി.
Read also: ലീഗ് പ്രവർത്തകന്റെ കൊലപാതകം; നാല് പ്രതികളുടെ അറസ്‌റ്റ് രേഖപ്പെടുത്തി