ന്യൂഡെൽഹി: ലൈഫ് മിഷൻ കേസിൽ സംസ്‌ഥാന സർക്കാരിന്റെ ഹരജി നാളെ സുപ്രീംകോടതി പരിഗണിക്കും. കേസിൽ സിബിഐ അന്വേഷണം തുടരാമെന്ന ഹൈക്കോടതി വിധിക്കെതിരായ ഹരജിയാണ് ജസ്‌റ്റിസ് അശോക് ഭൂഷൺ അധ്യക്ഷനായ ബെഞ്ച് നാളെ പരിഗണിക്കുന്നത്. സിബിഐയുടെ എഫ്‌ഐആർ റദ്ദാക്കണമെന്നാണ് ലൈഫ് മിഷൻ സിഇഒ ഹരജിയിൽ ആവശ്യപ്പെടുന്നത്.
കേസ് അടിയന്തരമായി പരിഗണിക്കണമെന്ന് സംസ്‌ഥാന സർക്കാർ ആവശ്യപ്പെട്ടിരുന്നു. എഫ്‌സിആർഎ ചട്ടലംഘനം ഉണ്ടായിട്ടില്ലെന്നും ഹരജിയിൽ ചൂണ്ടിക്കാണിക്കുന്നു. സിബിഐ രജിസ്‌റ്റർ ചെയ്‌ത എഫ്ഐആർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സർക്കാരും കരാർ കമ്പനി ഉടമ സന്തോഷ് ഈപ്പനും നൽകിയ ഹരജികൾ ഹൈക്കോടതി തള്ളിയിരുന്നു
യുഎഇ കോൺസുലേറ്റുമായി ബന്ധപ്പെട്ട് ഉണ്ടാക്കിയിരിക്കുന്ന കരാർ വിഷയങ്ങളിൽ അന്വേഷണം വേണമെന്നും ഇതിൽ ദുരൂഹതയുണ്ടെന്നുമുള്ള നിരീക്ഷണമാണ് ഹൈക്കോടതിയുടെ ഭാഗത്ത് നിന്നുമുണ്ടായത്. കേസിൽ നൽകിയ റിട്ടും അപേക്ഷയും തള്ളിക്കൊണ്ടായിരുന്നു ഹൈക്കോടതിയുടെ ഉത്തരവ്
അതുകൊണ്ടു തന്നെ അപേക്ഷയിൻമേൽ ഒരു അപ്പീൽ ഹൈക്കോടതിയിൽ ഇനി സാധ്യമല്ല. ഇതേത്തുടർന്നാണ് സുപ്രീംകോടതിയിൽ കേസ് എത്തിയിരിക്കുന്നത്. അർജന്റ് പെറ്റീഷൻ സമർപ്പിച്ചതിനാലാണ് കേസ് നാളെ അടിയന്തരമായി കോടതി പരിഗണിക്കുന്നത്
Read also: മദ്യവില വർധിപ്പിച്ചതിൽ അഴിമതി; വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് ചെന്നിത്തല