കാസർഗോഡ്: അധികാരത്തില്‍ എത്തിയാൽ ലൈഫ് മിഷന്‍ അടക്കമുള്ള സംവിധാനങ്ങള്‍ പിരിച്ചുവിടുമെന്ന് യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസന്‍. തദ്ദേശ സ്‌ഥാപനങ്ങളുടെ അധികാര പരിധിയിൽ വരുന്നതാണ് ഭവന നിർമാണ ഉൾപ്പെടെയുള്ള പദ്ധതികൾ.
ഇതിൽ കൈ കടത്തുകയാണ് നാല് പദ്ധതികളിലൂടെ സംസ്‌ഥാന സർക്കാർ ചെയ്‌തത്. യുഡിഎഫ് ഭരണം നേടിയാൽ ഈ സംവിധാനങ്ങൾ പിരിച്ച് വിട്ട് തദ്ദേശ സ്‌ഥാപനങ്ങൾക്ക് അധികാരം നൽകുന്ന രീതിയിൽ പദ്ധതികൾ നടപ്പാക്കുമെന്നും എംഎം ഹസന്‍ പ്രതികരിച്ചു.
സ്‌പീക്കർ പി ശ്രീരാമകൃഷ്‌ണന്‍ നിരപരാധിയാണെന്ന് തെളിയേണ്ടത് നിഷ്‌പക്ഷ അന്വേഷണത്തിലൂടെ ആയിരിക്കണമെന്നും ഹസന്‍ പറഞ്ഞു. സ്‌പീക്കറുടേത് വിചിത്രമായ മറുപടിയാണ്. ശ്രീരാമന്റെയും ശ്രീകൃഷ്‌ണന്റെയും പേരുള്ള സ്‌പീക്കര്‍ക്ക് ധാര്‍മ്മികതയുടെ ഒരംശം പോലും ഇല്ല. ഹസൻ മാദ്ധ്യമങ്ങളോട് പറഞ്ഞു.
മുഖ്യമന്ത്രിയും സിപിഎമ്മിന്റെ മുതിര്‍ന്ന നേതാക്കളും പ്രചാരണങ്ങളില്‍ പങ്കെടുക്കാത്തത് പരാജയഭീതി മൂലമാണ്. മുഖ്യമന്ത്രി പിണറായി വിജയന് ഭയം കൊറോണയെ അല്ല ജനങ്ങളെയാണെന്നും എംഎം ഹസന്‍ പരിഹസിച്ചു. കാസർഗോഡ് വച്ച് നടന്ന തിരഞ്ഞെടുപ്പ് പ്രചാരണ വേളയിലാണ് എംഎം ഹസന്റെ പ്രതികരണം.
Read Also: സാമ്പത്തിക നഷ്‌ടം: ശബരിമലയില്‍ കടകള്‍ വീണ്ടും ലേലത്തിന്; ദേവസ്വം ബോര്‍ഡ്