ലോകായുക്‌ത ഓർഡിനൻസ്; ഗവർണർക്ക് വീണ്ടും കത്തയച്ച് പ്രതിപക്ഷ നേതാവ്

By News Bureau, Malabar News
vd satheesan
Ajwa Travels

കൊച്ചി: ലോകായുക്‌ത ഭേദഗതി ഓർഡിനൻസിൽ ഗവർണർക്ക് വീണ്ടും കത്തയച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ഓർഡിനൻസിലെ സർക്കാരിന്റെ വാദമുഖങ്ങൾ ഖണ്ഡിച്ചാണ് പ്രതിപക്ഷ നേതാവിന്റെ കത്ത്.

ഭേദഗതി ഓർഡിനൻസ് നിയമ വിരുദ്ധമാണെന്നും ഒപ്പുവെക്കരുതെന്നും ആവശ്യപ്പെട്ട് ജനുവരി 27ന് യുഡിഎഫ് പ്രതിനിധി സംഘം നൽകിയ കത്തിൽ ഗവർണർ സർക്കാരിനോട് വിശദീകരണം തേടിയിരുന്നു. ഇതിന് സർക്കാർ നൽകിയ വിശദീകരണം തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രതിപക്ഷ നേതാവ് കത്തയച്ചിരിക്കുന്നത്.

ക്വോ വാറന്റോയിൽ സർക്കാർ വാദത്തെ എതിർത്ത പ്രതിപക്ഷ നേതാവ് സുപ്രീം കോടതി വിധി രാജ്യത്തെ എല്ലാ കോടതികൾക്കും ബാധകമാണെന്നും കത്തിൽ പറയുന്നു. സത്യപ്രതിജ്‌ഞാ ലംഘനത്തിനെതിരെയുള്ള നടപടി ലോകായുക്‌തയുടെ പരിധിയിൽ അല്ലെന്നും കത്തിൽ വ്യക്‌തമാക്കുന്നു.

സർക്കാർ നൽകിയ വിശദീകരണങ്ങൾക്കൊന്നും നിയമത്തിന്റെ പിൻബലമില്ലാത്ത സാഹചര്യത്തിൽ ഓർഡിനൻസിൽ ഒപ്പിടരുതെന്ന് ഗവർണറോട് പ്രതിപക്ഷ നേതാവ് അഭ്യർഥിച്ചു.

സർക്കാർ വിശദീകരണത്തിൽ പറയുന്ന കെസി ചാണ്ടി- കെആർ ബാകൃഷ്‌ണപിള്ള കേസിൽ ഒരു മന്ത്രി നടത്തുന്ന സത്യപ്രതിജ്‌ഞാ ലംഘനത്തിൽ ക്വോ വാറന്റോ പുറപ്പെടുവിക്കാനുള്ള പരിമിതി മാത്രമാണ് കേരള ഹൈക്കോടതി ചൂണ്ടിക്കാട്ടിയത്. കേരള നിയമസഭ പാസാക്കിയ നിയമത്തിലൂടെ രൂപീകൃതമായ ലോകയുക്‌ത അഴിമതിക്കെതിരായ സംവിധാനമാണെന്നും അല്ലാതെ സത്യപ്രതിജ്‌ഞാ ലംഘനത്തിനെതിരെ നടപടിയെടുക്കുകയെന്നത് ലോകായുക്‌തയുടെ പരിധിയിൽ ഉൾപ്പെടുന്നതല്ലെന്നും കത്തിൽ വ്യക്‌തമാക്കുന്നു.

Most Read: രാഷ്‌ട്രീയക്കാർക്ക് എതിരായ ക്രിമിനൽ കേസുകൾ കെട്ടിക്കിടക്കുന്നു; അമിക്കസ് ക്യൂറി കോടതിയിൽ 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE