ലഖ്‌നൗ: ഉത്തർപ്രദേശിൽ അധ്യാപക പരീക്ഷയിലെ ക്രമക്കേട് ചോദ്യം ചെയ്‌ത് ഉദ്യോഗാർഥികൾ നടത്തിയ മാര്‍ച്ചില്‍ പൊലീസ് അതിക്രമം. യുപിയില്‍ 69,000 അസിസ്‌റ്റന്റ് അധ്യാപകരെ നിയമിക്കുന്നതിനുള്ള 2019ലെ പരീക്ഷയിലെ ക്രമക്കേട് ചൂണ്ടിക്കാട്ടി ഒരു കൂട്ടം ആളുകള്‍ നടത്തിയ മെഴുകുതിരി മാര്‍ച്ചിന് നേരെ പോലീസ് ലാത്തി ചാർജ് നടത്തുകയായിരുന്നു.
69000 शिक्षक भर्ती में पिछड़ों-दलितों का आरक्षण मारने वाले CM अब लाठियां बरसा रहे हैं।
लखनऊ में शांतिपूर्ण तरीके से कैंडल मार्च निकाल रहे 69000 शिक्षक भर्ती के अभ्यार्थियों पर पुलिस द्वारा बर्बर लाठीचार्ज दुखद एवं शर्मनाक!
युवा बेरोजगारों इंकलाब होगा, बाइस में बदलाव होगा। pic.twitter.com/t6H56O8ydX
— Samajwadi Party (@samajwadiparty) December 4, 2021
സെന്‍ട്രല്‍ ലഖ്‌നൗവിലെ ടൗണില്‍ നിന്നും മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ വസതിയിലേക്ക് മാര്‍ച്ച് നടത്താൻ ആയിരുന്നു പ്രതിഷേധക്കാരുടെ ശ്രമം. സംഭവത്തിന്റെ വീഡിയോ സമാജ്‌വാദി പാര്‍ട്ടിയുടെ സോഷ്യല്‍ മീഡിയ ഹാന്‍ഡില്‍ പോസ്‌റ്റ് ചെയ്‌തിട്ടുണ്ട്. പോലീസ് പ്രതിഷേധക്കാരെ ക്രൂരമായി മര്‍ദ്ദിക്കുന്നതും ഓടിപ്പോകുമ്പോള്‍ അവരെ പിന്തുടരുന്നതും വീഡിയോയിൽ കാണാം.
Read also: ദളിത് പെൺകുട്ടിക്ക് ഐഐടി അഡ്‌മിഷനുള്ള പണം നൽകി ഹൈക്കോടതി ജഡ്‌ജി