തിരുവനന്തപുരം: മുതിർന്ന ഐഎഎസ് ഓഫിസർ എം ശിവശങ്കറിന്റെ സസ്‌പെൻഷൻ പിൻവലിച്ചു. ഇതുസംബന്ധിച്ച ഉത്തരവ് പൊതുഭരണവകുപ്പ് പുറപ്പെടുവിച്ചു. ഒരു വർഷത്തിലധികമായി ശിവശങ്കര്‍ സസ്‌പെൻഷനിലായിരുന്നു. ഇനിയും ഇത് തുടരേണ്ടായെന്ന സസ്‌പെൻഷൻ റിവ്യൂ കമ്മിറ്റിയുടെ റിപ്പോർട്ടിനെ തുടർന്നാണ് തീരുമാനം. നിയമനം സംബന്ധിച്ച ഉത്തരവ് പിന്നീട് ഉണ്ടാകും.
മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയും, ഐടി സെക്രട്ടറിയുമായിരുന്ന ശിവശങ്കറിനെ സ്വർണക്കടത്ത് കേസിൽ പ്രതിയായതോടെയാണ് സസ്‌പെൻഡ് ചെയ്‌തത്. 2020 ഒക്‌ടോബർ പത്ത് മുതൽ 2021 ഫെബ്രുവരി മൂന്ന് വരെ ശിവശങ്കർ ജുഡീഷ്യൽ കസ്‌റ്റഡിയിലായിരുന്നു. ആദ്യം ഒരു വർഷവും, പിന്നീട് ആറ് മാസവും സസ്‌പെൻഷൻ നീട്ടി. ഈ കാലാവധി കഴിഞ്ഞതോടെയാണ് സസ്‌പെൻഷൻ പിൻവലിച്ചത്.
Read Also: സിൽവർ ലൈൻ നടപ്പാക്കാൻ സമ്മതിക്കില്ല, സർവേക്കല്ലുകൾ പിഴുതെറിയും; കെ സുധാകരൻ