മദ്രസ വിദ്യാർഥിനിയെ പീഡിപ്പിച്ച കേസ്; അധ്യാപകന് 26 വർഷം കഠിന തടവ്

By Trainee Reporter, Malabar News
pocso case in kerala
Representational Image
Ajwa Travels

കണ്ണൂർ: തളിപ്പറമ്പിൽ മദ്രസ വിദ്യാർഥിനിയെ പീഡിപ്പിച്ച കേസിൽ അധ്യാപകന് 26 വർഷം കഠിന തടവും 75,000 രൂപ പിഴയും വിധിച്ചു. ആലക്കോട് ഉദയഗിരി കക്കാട്ട് വളപ്പിൽ കെവി മുഹമ്മദ് റാഫിക്ക് (36) എതിരെയാണ് തളിപ്പറമ്പ് പോക്‌സോ അതിവേഗ കോടതി ജഡ്‌ജി സി മുജീബ് റഹ്‌മാൻ ശിക്ഷ വിധിച്ചത്.

2017 ഒക്‌ടോബറിൽ അഞ്ചാം ക്ളാസ് വിദ്യാർഥിനി ആയിരുന്ന 11-കാരിയെ നിരന്തരം പീഡിപ്പിച്ചുവെന്നായിരുന്നു കേസ്. മദ്രസ നടത്തുന്ന സംഘത്തിന്റെ വൈസ് പ്രസിഡണ്ട് കേസിൽ രണ്ടാം പ്രതിയാണ്. സംഭവം അറിഞ്ഞിട്ടും പോലീസിൽ അറിയിച്ചില്ല എന്നതിനാണ് ഇദ്ദേഹത്തിനെതിരെ കേസ് എടുത്തത്. ഇയാളെ വെറുതെവിട്ടു.

പീഡനത്തിന് ഇരയായ പെൺകുട്ടിയുടെ പ്രായവും പ്രതി അധ്യാപകനാണെന്നതും കണക്കിലെടുത്താണ് 26 വർഷം തടവ് ശിക്ഷ വിധിച്ചതെന്ന് കോടതി വ്യക്‌തമാക്കി. വളപട്ടണം പോലീസ് ഇൻസ്‌പെക്‌ടർ ആയിരുന്ന എം കൃഷ്‌ണൻ, എസ്‌ഐ ഷാജി പട്ടേരി എന്നിവരാണ് കേസ് അന്വേഷിച്ചത്. വാദിഭാഗത്തിന് വേണ്ടി സ്‌പെഷ്യൽ പബ്ളിക് പ്രോസിക്യൂട്ടർ ഷെറി മോൾ ജോസ് ഹാജരായി.

Most Read: സാമൂഹിക ബന്ധങ്ങൾ വീണ്ടെടുക്കൂ, പക്ഷാഘാത സാധ്യത ഇല്ലാതാക്കാം-പഠനം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE