പുതു ചരിത്രമെഴുതി, വനിതാ സംവരണ ബിൽ ലോക്‌സഭ പാസാക്കി

454 എംപിമാരാണ് ബില്ലിനെ അനുകൂലിച്ചത്. ബില്ലിനെ രണ്ടു എംപിമാർ എതിർത്തു.

By Trainee Reporter, Malabar News
New Parliament Building
Ajwa Travels

ന്യൂഡെൽഹി: രാജ്യത്ത് സ്‌ത്രീ ശാക്‌തീകരണത്തിന് പുതു ചരിത്രമെഴുതി, വനിതാ സംവരണ ബിൽ ലോക്‌സഭ പാസാക്കി. പുതിയ പാർലമെന്റ് മന്ദിരത്തിൽ ആദ്യത്തെ ബില്ലായാണ് വനിതാ സംവരണ ബിൽ അവതരിപ്പിച്ചത്. കേന്ദ്ര നിയമമന്ത്രി അർജുൻ രാം മേഘ്‌വാൾ ആണ് ലോക്‌സഭയിൽ ബിൽ അവതരിപ്പിച്ചത്.

454 എംപിമാരാണ് ബില്ലിനെ അനുകൂലിച്ചത്. ബില്ലിനെ രണ്ടു എംപിമാർ എതിർത്തു. സ്ളിപ്പ് നൽകിയാണ് ബില്ലിൻ മേൽ വോട്ടെടുപ്പ് നടത്തിയത്. വോട്ടെടുപ്പിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദി ലോക്‌സഭയിൽ എത്തിയിരുന്നു. ബിൽ നാളെ രാജ്യസഭ പരിഗണിക്കും.

ഭരണഘടനയുടെ 128ആം ഭേദഗതിയാണിത്. ‘നാരി ശക്‌തി വന്ദൻ അധിനിയം’ എന്നാണ് ബില്ലിന് പേരിട്ടിരിക്കുന്നത്. വനിതാ സംവരണ ബിൽ ആദരവിന്റെ അടയാളവും പുതിയ യുഗത്തിന്റെ തുടക്കവുമാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞു. വനിതാ സംവരണം നടപ്പിലാക്കാൻ മണ്ഡല പുനർനിർണയം അനിവാര്യമെന്ന് നിയമമന്ത്രി പറഞ്ഞു.

സംവരണം ചെയ്‌തിട്ടുള്ളതിൽ മൂന്നിലൊന്ന് (33 ശതമാനം) സീറ്റ് ആ വിഭാഗത്തിലെ വനിതകൾക്കായി നീക്കിവെക്കാനും വ്യവസ്‌ഥയുള്ളതാണ് ബിൽ. ഭേദഗതി നടപ്പിലായി 15 വർഷത്തേക്കാണ് സംവരണം. എന്നാൽ, ഈ കാലാവധി നീട്ടാനും ബില്ലിൽ വ്യവസ്‌ഥയുണ്ട്.

അതേസമയം, ബിൽ പാർലമെന്റിന്റെ ഇരുസഭകളും പാസാക്കിയാലും നടപ്പിലാക്കാൻ ഏറെ കാത്തിരിക്കേണ്ടി വരും. 2024ലെ പൊതുതിരഞ്ഞെടുപ്പിൽ വനിതാ സംവരണം നടപ്പാക്കില്ല. എന്നാൽ, 2029ൽ യാഥാർഥ്യമായേക്കും. നേരത്തെ, വനിതാ സംവരണ ബിൽ രാജീവ് ഗാന്ധിയുടെ സ്വപ്‌നമായിരുന്നുവെന്ന പരാമർശവുമായി കോൺഗ്രസ് മുൻ അധ്യക്ഷ സോണിയാ ഗാന്ധി രംഗത്തുവന്നിരുന്നു.

ബിൽ നടപ്പിലാക്കുമ്പോൾ ഒബിസി, എസ്‌സി, എസ്‌ടി വിഭാഗങ്ങൾക്ക് പ്രത്യേക സംവരണം ഏർപ്പെടുത്തണമെന്നും സോണിയാ ഗാന്ധി ആവശ്യപ്പെട്ടിരുന്നു. വനിതാ സംവരണ ബില്ലിനെ കോൺഗ്രസ് പിന്തുണക്കുന്നതായും സോണിയ ഗാന്ധി പാർലമെന്റിൽ പറഞ്ഞു.

Most Read| ‘കാനഡയിലെ ഇന്ത്യക്കാർ അതീവ ജാഗ്രത പുലർത്തുക’; കേന്ദ്രത്തിന്റെ മുന്നറിയിപ്പ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE